എതിരാളിക്ക് ടിക്കറ്റിംഗ് കരാര്‍; എയര്‍ ഇന്ത്യയ്‌ക്കെതിരേ അമഡ്യൂസ് കോടതിയില്‍

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: 30 വര്‍ഷമായി തങ്ങളുമായി തുടരുന്ന ടിക്കറ്റിംഗ് കരാര്‍ റദ്ദാക്കി അത് എതിരാളികള്‍ക്കു നല്‍കിയ എയര്‍ ഇന്ത്യയുടെ നടപടിക്കെതിരേ അമഡ്യൂസ് എന്ന ആഗോള ടിക്കറ്റിംഗ് സ്ഥാപനം കോടതിയില്‍. തങ്ങളുടെ ടുക്കറ്റുകള്‍ വില്‍ക്കുന്നതിന് സ്വന്തമായി ഗ്ലോബല്‍ ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം (ജിഡിഎസ്) ആരംഭിക്കുന്നത് എയര്‍ ഇന്ത്യയെ ദോഷകരമായി ബാധിക്കുമെന്ന് അമഡ്യൂസിന്റെ ഇന്ത്യന്‍ വിഭാഗം ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. സര്‍ക്കാര്‍ സംരംഭമായ എയര്‍ ഇന്ത്യ ടെണ്ടര്‍ വിളിക്കാതെയാണ് മറ്റൊരു കമ്പനിയായ ട്രാവല്‍പോര്‍ട്ടിന് പുതിയ കരാര്‍ നല്‍കിയിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു. ഇതേത്തുടര്‍ന്ന് കരാറിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഇരുകക്ഷികള്‍ക്കും നോട്ടീസ് നല്‍കിയിരിക്കുകയാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വിഭു ബക്‌റു.

യോഗ ഗുരു ബാബാ രാംദേവ് ഫാഷന്‍ രംഗത്തേക്കും; പതഞ്ജലി പരിധാന്റെ ആദ്യ ഔട്ട്‌ലെറ്റ് ഡല്‍ഹിയില്‍യോഗ ഗുരു ബാബാ രാംദേവ് ഫാഷന്‍ രംഗത്തേക്കും; പതഞ്ജലി പരിധാന്റെ ആദ്യ ഔട്ട്‌ലെറ്റ് ഡല്‍ഹിയില്‍

അതേസമയം, അമഡ്യൂസുമായുള്ള കരാര്‍ കഴിഞ്ഞ ജൂണ്‍ നാലിന് അവസാനിച്ചതാണെന്നും അതിന് ശേഷം ആറു മാസത്തെ നോട്ടീസ് കാലയളവിന് ശേഷമാണ് കരാറില്‍ നിന്ന് പിന്‍മാറിയതെന്നും എയര്‍ ഇന്ത്യ കോടതിയെ ബോധിപ്പിച്ചു. പുതിയ തീരുമാനം വഴി ടിക്കറ്റ് നിരക്ക് 60 ശതമാനം കണ്ട് കുറയ്ക്കാനാവുമെന്നാണ് എയര്‍ ഇന്ത്യയുടെ വാദം. ജിഡിഎസ് സേവനദാതാക്കള്‍ ഓരോ ടിക്കറ്റിനും തങ്ങളുടെ ട്രാവല്‍ ഏജന്റുമാര്‍ക്ക് നല്‍കാനുള്ള വിഹിതം കൂടി ഈടാക്കുന്നുണ്ടെന്നും ഇതാണ് ടിക്കറ്റ് നിരക്ക് കൂട്ടുന്നതെന്നും അവര്‍ പറയുന്നു.

എതിരാളിക്ക് ടിക്കറ്റിംഗ് കരാര്‍; എയര്‍ ഇന്ത്യയ്‌ക്കെതിരേ അമഡ്യൂസ് കോടതിയില്‍

നിലവില്‍ രാജ്യത്ത് അമഡ്യൂസ്, സാബ്രെ, ട്രാവല്‍പോര്‍ട്ട് എന്നീ മൂന്ന് ജിഡിഎസ് സേവനദാതാക്കളാണുള്ളത്. ഇവയില്‍ 400 എയര്‍ലൈനുകളുടെ ടിക്കറ്റ് റിസര്‍വേഷന്‍ കൈകാര്യം ചെയ്യുന്ന അമഡ്യൂസിന്റെയും തൊട്ടുപിന്നാലെയുള്ള സാബ്രെയുടെയും കൈയിലാണ് മാര്‍ക്കറ്റ് ഷെയറിന്റെ 83 ശതമാനവും. ട്രാവല്‍പോര്‍ട്ടിനാവട്ടെ 17 ശതമാനം ഉപയോക്താക്കള്‍ മാത്രമാണുള്ളത്.

English summary

A global ticketing system firm has taken Air India to the Delhi high court over its December 2018 decision to end their 30-year- old association

A global ticketing system firm has taken Air India to the Delhi high court over its December 2018 decision to end their 30-year- old association
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X