ആര്‍ബിഐയുടെ ഇടക്കാല ഡിവിഡന്റ് സർക്കാരിന് കൈമാറുന്നത് സംബന്ധിച്ച തീരുമാനം ഇന്നെടുക്കും
ആർബിഐയുടെ ഇടക്കാല ഡിവിഡന്റ് സർക്കാരിന് കൈമാറുന്നത് സംബന്ധിച്ച തീരുമാനങ്ങൾ ഇന്നെടുത്തേക്കാം . ധനമന്ത്രി അരുൺ ജെയ്റ്റ്ലി ആയിരിക്കും യോഗത്തെ അഭിസംബോധന ചെയ്യുക. ഡിവിഡന്റ് ക്വാണ്ടം നിർണ്ണയിക്കുക, കഴിഞ്ഞ ആറു മാസങ്ങളിൽ സെൻട്രൽ ബാങ്കിന്റെ ഓഡിറ്റ് ചെയ്ത വരുമാനം അടിസ്ഥാനമാക്കിയാണ്. യോഗത്തിലെ ജെയ്റ്റ്ലിയുടെ പ്രസംഗം, ഇടക്കാല ബജറ്റിലെ ധനപരമായ ഏകീകരണവും പ്രധാന സവിശേഷതകളും പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സർക്കാറിന് ആർബിഐയുടെ ഇടക്കാല ലാഭവീതം നടപ്പ് സാമ്പത്തിക വർഷത്തിൽ ആർബിഐ യ്ക്ക് നൽകുക എന്നത് നിർണായകമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ആർബിഐ 10,000 കോടിയുടെ ഇടക്കാല ലാഭവിഹിതമാണ് സർക്കാരിന് നൽകിയത് .

പിയൂഷ് ഗോയൽ തന്റെ ഇടക്കാല ബജറ്റ് പ്രസംഗത്തിൽ 3.3 ശതമാനം ലക്‌ഷ്യം എന്നത് 3.4 ശതമാനം ആയി കുറച്ചതായി പ്രഖ്യാപിച്ചിരുന്നു . 2018-19 സാമ്പത്തിക വർഷത്തെ കേന്ദ്ര ബാങ്കിന്റെ സാമ്പത്തിക സ്ഥിതി അടിസ്ഥാനമാക്കി ആർബിഐയിൽ നിന്ന് 28,000 കോടി രൂപ ഇടക്കാല ലാഭവിഹിതമായി സർക്കാർ പ്രതീക്ഷിക്കുന്നു. ധനക്കമ്മിയുടെ പ്രധാന കാരണം ലോക് സഭ ഇലക്ഷൻ മുന്നിൽ കണ്ടു കൊണ്ട് കേന്ദ്ര സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച രണ്ടു പ്രഖ്യാപനങ്ങളാണ്, രണ്ട് ഹെക്ടര്‍ വരെയുള്ള കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വീതം ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുമെന്നും , കൂടാതെ ബാങ്ക് / പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിൽ നിന്നും ലഭിക്കുന്ന പലിശ 40,000 രൂപയിൽ നിന്ന് 50,000 രൂപയാക്കി വർധിപ്പിക്കാനും സർക്കാർ തീരുമാനിച്ചു.


Click it and Unblock the Notifications


