അനിൽ അംബാനി, റിലയൻസ് ചെയർമാൻ സതീഷ് സേത്, റിലയൻസ് ഇൻഫ്രാടെൽ ചെയർപേഴ്സൺ ഛായ വിരാനി, എസ്.ബി.എ ചെയർമാൻ എന്നിവരർക്കെതിരെ സ്വീഡിഷ് ടെലകോം കമ്പനിയായ.എറിക്സണ് നൽകിയ കോടതിയലക്ഷ്യക്കേസിൽ റിലയൻസ് കമ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനി കുറ്റക്കാരനാണെന്ന് സുപ്രീംകോടതി. നാലാഴ്ചക്കുള്ളിൽ എറിക്സണ് 453 കോടി രൂപ നൽകണമെന്നും ഇല്ലെങ്കിൽ മൂന്നു മാസം ജയിൽ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു.
റിലയൻസിന്റെ ദേശീയ നെറ്റ്വർക്കിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടതാണ് സ്വീഡിഷ് ടെലകോം കമ്പനിയായ എറിക്സണുമായുള്ള കേസ്. ഏഴു വർഷത്തെ കരാർ ലഭിച്ച കമ്പനിക്ക് അതുപ്രകാരമുള്ള പണം നൽകിയില്ലെന്നായിരുന്നു എറിക്സണ് ആരോപിച്ചത് . കുടിശ്ശിക തീർക്കാൻ രണ്ടു തവണ റിലയൻസിന് കോടതി സമയം അനുവദിച്ചിരുന്നു. എന്നാൽ കുടിശ്ശിക അടക്കാത്തതിനാൽ കോടതിയലക്ഷ്യമായി അതിനെ കണക്കാക്കാൻ എറിക്സൺ ആവശ്യപ്പെട്ടു. . റിലയൻസിന് റഫാൽ വിമാനക്കരാറിൽ നിക്ഷേപിക്കാൻ പണമുണ്ടെന്നും എന്നാൽ തങ്ങൾക്ക് നൽകാനുള്ള 550 കോടിയുടെ കുടിശ്ശിക ഇതുവരെ തീർത്തിട്ടില്ലെന്നും എറിക്സൺ ആരോപിച്ചു. ആരോപണങൾ നിഷേധിച്ച റിലയൻസ് കുടിശ്ശിക തീർക്കാൻ പണമില്ലാത്തതിനാൽ പാപ്പർ ഹർജി നൽകിയിരിക്കുകയാണെന്നും അറിയിച്ചു. കഴിഞ്ഞ ജൂണില്‍ കടം പെരുകിയതോടെ പല പദ്ധതികളും കമ്പനി അവസാനിപ്പിച്ചു. കടബാധ്യതകള്‍ തീര്‍ക്കുന്നതിന് നടത്തിയ മറ്റ് ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് പാപ്പർ ഹരജി നൽകിയതെന്നും അനിൽ അംബാനി കോടതിയെ അറിയിച്ചു. 2018 ഡിസംബർ 15നകം എറിക്സണിന്റെ കുടിശ്ശിക തീർക്കണമെന്ന് കഴിഞ്ഞ ഒക്ടോബർ 23ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇത് അവസാന അവസരമായിരിക്കുമെന്നും അന്ന് കോടതി പറഞ്ഞിരുന്നു. . ഡിസംബർ 15ന് പണം നൽകിയില്ലെങ്കിൽ റിലയൻസിനെതിരെ വീണ്ടും കോടതിയലക്ഷ്യ അപേക്ഷ നൽകാമെന്നും കോടതി നിർദേശിച്ചിരുന്നു