വന്ദേ ഭാരത് എക്സ്പ്രസ്സ്എന്ന് പേരിട്ട ട്രെയിൻ 18 വൈകാതെ തന്നെ മംഗളൂരു-ചെന്നൈ, മംഗലാപുരം-ഹൈദരാബാദ് റൂട്ടുകളിൽ ആരംഭിക്കുമെന്ന്,
റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. സ്വയം തുറക്കുന്നതും അടയുന്നതുമായ വാതിലുകളുള്ള തീവണ്ടി മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ പൂര്‍ണമായും രാജ്യത്ത് നിര്‍മിച്ചവയാണ്.
"പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാതകളിലൂടെ ഈ ട്രെയിൻ അവതരിപ്പിക്കുമെന്നും , തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഓട്ടോമാറ്റിക് സിഗ്നലിംഗ് സംവിധാനം ഈ റൂട്ടുകളിൽ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു .പൂർണ്ണമായും ശീതീകരിച്ച തീവണ്ടിയ്ക്ക് 16 കോച്ചുകളാണ് ഉള്ളത്.
മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ഓടും. ശതാബ്ദിക്ക് 130 കിലോമീറ്റർ ആയിരുന്നു വേഗത.
എഞ്ചിൻ ഇല്ല, സെൽഫ്-പ്രോപെൽഡ് ആണ്.
യാത്രക്കാരുടെ സുരക്ഷക്ക് സിസിടിവികൾ ഘടിപ്പിച്ചിട്ടുണ്ട്.
ട്രെയിനിൽ വൈഫൈ, ഇൻഫോടെയ്ൻമെൻറ് സിസ്റ്റം എന്നിവയുണ്ട്.
52 സീറ്റുകൾ വീതമുള്ള രണ്ട് എക്സിക്യൂട്ടീവ് കംപാർട്മെന്റുകൾ. മറ്റ് കോച്ചുകൾക്ക് 78 സീറ്റുകൾ. 360 ഡിഗ്രിയിൽ കറങ്ങുന്ന ഇരിപ്പിടങ്ങൾ ആയിരിക്കും.
യാത്രക്കാർക്ക് ഡ്രൈവറുടെ ക്യാബിൻ കാണാൻ സാധിക്കുന്ന വിധത്തിലാണ് ഡിസൈൻ.
ആധുനിക രീതിയിലുള്ള ലൈറ്റിംഗ് സംവിധാനങ്ങൾ, ഓട്ടോമാറ്റിക് വാതിലുകൾ, സ്ലൈഡിങ് ചവിട്ടുപടികൾ, ജിപിഎസ് സംവിധാനങ്ങൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.