പുൽവാമയിൽ ഭീകരർ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേർക്കു നടത്തിയ ആക്രമണത്തിന് ശേഷം ബലാക്കോട്ടിലെ ഭീകര കേന്ദ്രങ്ങളെ ഇന്ത്യ തകർത്തതിന്റെ പശ്ചാത്തലത്തിൽ രൂപയുടെ മൂല്യം ഇടിഞ്ഞു. കഴിഞ്ഞ മൂന്നു ദിവസങ്ങളായി രൂപയുടെ നില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് പാകിസ്താന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് നിര്‍ണായകമായ ആക്രമണ വിവരം പുറത്തുവന്നത്.

തിരിച്ചടി തുടങ്ങിയതോടെ വിമാനങ്ങള്‍ തിരിച്ചുപറന്നെന്നും പാകിസ്താന്‍ അവകാശപ്പെട്ടിരുന്നു. ഈ മാസം കശ്മീരിലെ ഭീകരാക്രമണത്തെ തുടർന്ന് ആണവ-സായുധരായ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം ഉയർന്നതിന് പിന്നാലെ , ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 0.4 ശതമാനം കുറഞ്ഞ് 71.2475 ലും മുംബൈ സൂചികയിൽ രാവിലെ ഒൻപതു മണിക്ക് നിഫ്റ്റി സ്റ്റോക്ക് 0.7 ശതമാനത്തിലും എത്തിയിരുന്നു.
"ഈ സാമ്പത്തിക പിരിമുറുക്കം ഇനിയുമുണ്ടാവുക എന്നത് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നും , തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ പോകുന്ന രാജ്യത്തെ സംമ്പന്ധിച്ചെടുത്തോളം ഈ സാഹചര്യം നില നിന്നാൽ രൂപയുടെ മൂല്യം ഇനിയും ഇടിയുമെന്നും സിംഗപ്പൂരിലെ ഐ എൻ ജി ഗ്രൂപ് എൻവിയിലെ പ്രകാശ് സക്പാൽ എന്ന സാമ്പത്തിക വിദഗ്ധൻ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് പാകിസ്താന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് നിര്‍ണായകമായ ആക്രമണ വിവരം പുറത്തുവരുന്നത്. തിരിച്ചടി തുടങ്ങിയതോടെ വിമാനങ്ങള്‍ തിരിച്ചുപറന്നെന്നും പാകിസ്താന്‍ അവകാശപ്പെട്ടിരുന്നു. പാക് സേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ആണ് ആരോപണവുമായി രംഗത്തെത്തിയത്
പ്രധാനമന്ത്രി അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി
ആക്രമണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി - സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. കശ്മീരിലും ചൈന അതിര്‍ത്തിയിലും സുരക്ഷ ശക്തമാക്കി.


Click it and Unblock the Notifications