ബംഗളൂരു: ഉപഭോക്താക്കള്‍ക്കും മൊബൈല്‍ വാലറ്റ് കമ്പനികള്‍ക്കും വലിയ ആശ്വാസം നല്കുന്ന വാര്‍ത്തായണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അതായത് കെവൈസി സമര്‍പ്പിക്കാനുള്ള അന്തിമ തിയതി 6 മാസത്തേക്ക് നീട്ടി. നേരത്തെ ഫെബ്രുവരി 28 ആയിരുന്നു അവസാന തിയ്യതി. മൊബൈല്‍ വാലറ്റ് കളിക്കാരും ആഭ്യന്തര ഇന്റര്‍നെറ്റ് ഗ്രൂപ്പുകളും കഴിഞ്ഞ ഏതാനും മാസങ്ങളായി കേന്ദ്ര ബാങ്കില്‍ നടത്തിയ സമ്മര്‍ദത്തിന്റെ ഫലമായാണ് തീരുമാനം.

മിക്ക ഇ-വാലറ്റ് കമ്പനികളും 70-80% വരെ ഉപഭോക്താക്കളുടെ അടിസ്ഥാന വിവരത്തിലുള്ള കെവൈസി മാനദണ്ഡങ്ങള്‍ മുഴുവനായി പാലിച്ചിട്ടില്ല. മുന്‍നിര വ്യവസായ എക്സിക്യുട്ടീവുകളുടെ അഭിപ്രായത്തില്‍ അത്തരം ഉപയോക്താക്കള്‍ അടുത്ത മാസം മുതല്‍ അസാധുവായി മാറിയേനെ. ആര്‍ബിഐ 2017ല്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം മൊബൈല്‍ വാലറ്റുകള്‍ ഇ-കെവൈസി സമര്‍പ്പിച്ചത് ആധാര്‍ വഴിയാണ്.
എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ആധാര്‍ ഉപയോഗിക്കുന്നത് സുപ്രീംകോടതി നിരോധിച്ചതിനെ തുടര്‍ന്ന് കമ്പനികള്‍ക്ക് കെവൈസി ബന്ധിപ്പിക്കല്‍ വളരെ ചെലവേറിയതായി. ഒരു വ്യക്തിയുടെ കെവൈസി രേഖപ്പെടുത്താന്‍ 15 രൂപ വേണ്ടിടത്ത് 80 മുതല്‍ 100 രൂപ വരെയായി ചെലവ്.

കാലാവധി നീട്ടിയത് സൗകര്യമായെങ്കിലും കമ്പനികളെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. നിരവധി ഇ- വാലറ്റുകള്‍ ലഭ്യമായതിനാല്‍ പലര്‍ക്കും ഒന്നിലധികം വാലറ്റുകള്‍ ഉണ്ടായിരിക്കും. പേപ്പര്‍ ഉപയോഗിച്ച് ഓരോ ഇ- വാലറ്റിനും കെ.വൈ.സികള്‍ ചെയ്യേണ്ടി വരുന്നതില്‍ ഉപഭോക്താക്കള്‍ക്ക് എതിര്‍പ്പുണ്ട്. ഉദാഹരണത്തിന് പേ ടിഎം കെ വൈ സികള്‍ പൂരിപ്പിച്ച ഒരാള്‍ക്ക് ആമസോണ്‍ പേ, ഓല മണി തുടങ്ങിയ കമ്പനികളുടേതും പൂരിപ്പിക്കാന്‍ താത്പര്യമില്ലെന്ന് വ്യവസായ ലോബിയിസ്റ്റുകള്‍ പറയുന്നു.

അതേസമയം മൊബൈല്‍ വഴി ഒ.ടി.പി അനുസരിച്ച് വിവരങ്ങള്‍ നല്കിയ ഉപഭോക്താക്കള്‍ ഇനി തിരിച്ചറിയല്‍ കാര്‍ഡ്, മേല്‍വിലാസം തെളിയിക്കുന്നതടക്കമുള്ള രേഖകള്‍ കൂടി സമര്‍പ്പിക്കേണ്ടതുണ്ട്. ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫര്‍ നടത്തുന്ന യുപിഐ പോലുള്ള സംവിധാനങ്ങള്‍ ഇ വാലറ്റ് ലോഡ് ചെയ്യാതെ ഒരു അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം കൈമാറാം.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications