ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ലാഭം കൊയ്യുന്ന മൊബൈല്‍ സേവന ദാതാക്കളായ റിലയന്‍സ് ജിയോ ഈ പോക്ക് പോയാല്‍ അധികം താമസിയാതെ വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്ന് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്കും 150 ബില്യന്‍ കോടിയുടെ നഷ്ടം കമ്പനിക്കുണ്ടാവുമെന്നാണ് സാമ്പത്തിക വിദഗ്ധരായ സാന്‍ഫോഡ് സി ബേണ്‍സ്റ്റെയിന്‍ ആന്റ് കമ്പനി വിലയിരുത്തുന്നത്.

രാജ്യത്തെ തന്നെ മൊബൈല്‍ കോള്‍ നിരക്കുകള്‍ കുത്തനെ കുറച്ചു കൊണ്ട് ലൈഫ് ലോംഗ് അണ്‍ലിമിറ്റഡ് കോള്‍ സൗകര്യം നല്കിയതും വരിക്കാര്‍ക്ക് സൗജന്യമായി ജിയോ ഹാന്റ്സെറ്റുകള്‍ നല്‍കിയതുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എതിരാളികളായ എയര്‍ടെല്‍, വൊഡഫോണ്‍ ഐഡിയ എന്നിവയ്ക്ക് ഉണ്ടായതിനെക്കാള്‍ വലിയ നഷ്ടമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തങ്ങള്‍ക്കുണ്ടാവുന്ന ഈ നഷ്ടം അടുത്ത 12 മാസങ്ങള്‍ക്കുള്ളില്‍ നികത്താന്‍ കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍. ജിയോ നല്കുന്ന സേവനങ്ങളിലൂടെ ലഭിക്കുന്ന ലാഭത്തിലുടെയാണ് ഇത് പരിഹരിക്കപ്പെടുകയെന്ന് അനലിസ്റ്റുകളായ ക്രിസ് ലെയ്നും സാമുവല്‍ ചെന്നും പറയുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ കമ്പനിയായ ജിയോയ്ക്ക് ഫോണ്‍ സബ്സിഡി ഇനത്തില്‍ 7200 കോടി രൂപയും അതിനു വേണ്ടിയുള്ള മുതല്‍ മുടക്ക് ഇനത്തില്‍ 2.6 ട്രില്യണ്‍ രൂപയുമാണ് ബാധ്യത ഉണ്ടായിരിക്കുന്നത്. എന്നാല്‍ ജിയോ ഫോണ്‍ നിര്‍മാണം സഹോദര സ്ഥാപനമായ റിലയന്‍സ് റീട്ടെയിലിനു കീഴിലായതിനാല്‍ ജിയോയുടെ ലാഭനഷ്ടക്കണക്കുകളില്‍ ഇത് പ്രതിഫലിക്കില്ല എന്നേയുള്ളൂ എന്നും ഇവര്‍ പറയുന്നു.
തിരിച്ചടിയുടെ ആഘാതം കുറയ്ക്കാന്‍ ജിയോ ഫോണ്‍ സബ്സിഡി നിരക്ക് കുറച്ചേ മതിയാവൂക്കന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അടുത്ത കാലത്തായി വന്‍ ലാഭമാണ് ജിയോ രേഖപ്പെടുത്തിയിരുന്നത്.

അതേ സമയം ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വരിക്കാറുള്ള വൊഡഫോണ്‍ ഐഡിയ സാമ്പത്തിക വര്‍ഷാവസാനത്തോടെ 3200 കോടി രൂപയുടെയും എയര്‍ടെല്‍ 750 കോടിയുടെയും നഷ്ടം രേഖപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications