ഇന്ത്യ നികുതി കൂടിയ രാജ്യം; യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ താരിഫ് ഈടാക്കുന്നുവെന്ന വിമര്‍ശനവുമായി ട്രംപ്

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂയോര്‍ക്ക്: ഇന്ത്യ വളരെ ഉയര്‍ന്ന നിരക്കില്‍ നികുതി ഈടാക്കുന്ന രാജ്യമാണെന്ന വിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും. വാഷിംഗ്ടണില്‍ നടന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സിലാണ് ഇന്ത്യക്കെതിരായ ട്രംപിന്റെ വിമര്‍ശനം. ഇന്ത്യയില്‍ നിന്ന് അമേരിക്ക ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കും സമാനമായ തോതില്‍ നികുതി ഈടാക്കണമെന്നും അതിന് സെനറ്റിന്റെ അംഗീകാരം വേണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

എയര്‍ലൈനുകള്‍ തമ്മില്‍ മല്‍സരം മുറുകുന്നു; 1,099 രൂപ മുതല്‍ ടിക്കറ്റ് നിരക്കുമായി ഗോ എയര്‍എയര്‍ലൈനുകള്‍ തമ്മില്‍ മല്‍സരം മുറുകുന്നു; 1,099 രൂപ മുതല്‍ ടിക്കറ്റ് നിരക്കുമായി ഗോ എയര്‍

'നമ്മള്‍ ഇന്ത്യയിലേക്ക് ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍ സൈക്കില്‍ കയറ്റി അയക്കുമ്പോള്‍ അവര്‍ അതിന് 100 ശതമാനം ഇറക്കുമതി താരിഫാണ് ഈടാക്കുന്നത്'- ട്രംപ് പറഞ്ഞു. അതേസമയം, തിരിച്ച് ഇന്ത്യയില്‍ നിന്ന് ബൈക്കുകള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ പറയത്തക്ക നികുതികളൊന്നും അമേരിക്ക ഈടാക്കുന്നില്ല. അതുകൊണ്ട് നമ്മുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ചുമത്തുന്ന ഇറക്കുമതി തീരുവയ്ക്ക് തുല്യമായ തുക അമേരിക്കയിലേക്ക് അവര്‍ കയറ്റി അയക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കും ഈടാക്കണമെന്നാണ് തന്റെ പക്ഷമെന്നും പ്രസിഡന്റ് പറഞ്ഞു.  നേരത്തെ ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടേര്‍ സൈക്കിളുകള്‍ക്കുള്ള ഇറക്കുമതിത്തീരുവ 100 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഇന്ത്യ കുറച്ചിരുന്നു. എന്നാല്‍, ഇതു പോരെന്നാണ് ട്രംപിന്റെ നിലപാട്.

ഇന്ത്യ നികുതി കൂടിയ രാജ്യം, യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ താരിഫ് ഈടാക്കുന്നു;  ട്രംപ്

'മോട്ടോര്‍ സൈക്കില്‍ തന്നെ ഉദാഹരമായി എടുക്കൂ. ഇന്ത്യയില്‍ മോട്ടോര്‍ സൈക്കില്‍ ഇറക്കുമതി ചെയ്യാന്‍ 100 ശതമാനമായിരുന്നു താരിഫ്. ഞാന്‍ രണ്ട് മിനിറ്റ് അധികൃതരുമായി സംസാരിച്ചപ്പോള്‍ അത് 50 ശതമാനമായി കുറഞ്ഞു. എന്നാല്‍, അമേരിക്ക ഇന്ത്യയില്‍ നിന്നുള്ള ബൈക്ക് ഇറക്കുമതിക്ക് 2.4 ശതമാനം മാത്രമാണ് നികുതി ഈടാക്കുന്നത്. ഇത് 25 ശതമാനമായെങ്കിലും ഉയര്‍ത്താന്‍ സെനറ്റ് അംഗങ്ങള്‍ അനുവദിക്കണം'- അദ്ദേഹം പറഞ്ഞു.

നമ്മെ അവര്‍ ബഹുമാനിക്കുന്നില്ല എന്നതാണ് ഇത്തരത്തില്‍ ഉയര്‍ന്ന നികുതി ഈടാക്കുന്നതിന് കാരണമെന്നും ട്രംപ് പറഞ്ഞു. നമ്മള്‍ വിഡ്ഡികളാണെന്നാണ് അവര്‍ കരുതുന്നത്. മറ്റ് രാജ്യങ്ങളൊക്കെ സാമ്പത്തിക തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ അമേരിക്ക വളര്‍ച്ചയുടെ പാതയിലാണെന്നും ട്രംപ് പ്രസംഗത്തില്‍ പരഞ്ഞു.

English summary

india a high tariff nation says donald trump

india a high tariff nation says donald trump
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X