വിമാനത്തില്‍ ബാക്കിവന്ന ഭക്ഷണം മോഷ്ടിച്ചു; നാല് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കെതിരേ നടപടി

ന്യൂഡല്‍ഹി: വിമാന യാത്രയില്‍ വിതരണം ചെയ്യാതെ ബാക്കിയായ ഭക്ഷണ സാധനങ്ങള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് നാല് ജീവനക്കാര്‍ക്കെതിരേ എയര്‍ ഇന്ത്യ അച്ചടക്ക നടപടി സ്വീകരിച്ചു. കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതാണിത്. 2017 ആഗ്‌സ്തില്‍ ഇതുമായി ബന്ധപ്പെട്ട് കമ്പനി എംഡി അശ്വനി ലൊഹാനി ഇറക്കിയ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് നടപടി.

വിമാനത്തില്‍ ബാക്കിവന്ന ഭക്ഷണം മോഷ്ടിച്ചു; നാല് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കെതിരേ നടപടി

വിമാനം യാത്ര അവസാനിപ്പിച്ച ശേഷം ബാക്കിവന്ന ഭക്ഷണ സാധനങ്ങള്‍ മോഷ്ടിക്കുന്ന പതിവ് ഓഫീസര്‍മാരിലും ഗ്രൗണ്ട് സ്റ്റാഫിലും ഉണ്ടെന്നും ഇക്കാര്യത്തെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നുമായിരുന്നു എംഡിയുടെ നിര്‍ദ്ദേശം. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാലു പേര്‍ക്കെതിരേ നടപടി വന്നത്. ഇതില്‍ രണ്ടു പേര്‍ കാറ്ററിംഗ് വിഭാഗം ജീവനക്കാരും രണ്ടു പേര്‍ കാബിന്‍ ക്രൂയില്‍പ്പെട്ടവരുമാണ്.

കാറ്ററിംഗ് ഡിപ്പാര്‍ട്ട്‌മെന്റിലെ അസിസ്റ്റന്റ് മാനേജര്‍ 63 ദിവസത്തേക്കും സീനിയര്‍ അസിസ്റ്റന്റ് മൂന്നു ദിവസത്തേക്കും സസ്‌പെന്റ് ചെയ്യപ്പെടുകയാണുണ്ടായത്. ന്യൂഡല്‍ഹി-സിഡ്‌നി വിമാനത്തിലെ കാബിന്‍ ക്രൂ ജീവനക്കാരില്‍ രണ്ടു പേരാണ് ഇതേ കുറ്റത്തിന് നടപടിക്ക് വിധേയരായ മറ്റു രണ്ടു പേര്‍. ഇവരെ അന്താരാഷ്ട്ര വിമാനങ്ങളില്‍ നിന്നൊഴിവാക്കുകയും ശക്തമായ വാണിംഗ് നല്‍കുകയുമുണ്ടായി. എന്നാല്‍ ഈ വെളിപ്പെടുത്തലുകളോട് പ്രതികരിക്കന്‍ എയര്‍ ഇന്ത്യ തയ്യാറായിട്ടില്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X