ചൈനയുമായുള്ള വ്യാപാര യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും ചൈനയും ഒപ്പുവയ്ക്കുമ്പോൾ, ബെയ്‌ജിങ്ങുമായുള്ള അസന്തുലിതമായ
വ്യാപാര ബന്ധം നിലനിർത്തുന്നതിൽ ഇന്ത്യ ബുദ്ധിമുട്ടുകയാണ്.
കഴിഞ്ഞ വർഷം ഏപ്രിലിൽ വുഹാനിലെ 'അനൗപചാരിക' ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദിയും പ്രസിഡന്റ് ഷിയും നടത്തിയ കൂടി കാഴ്ചയിൽ അരി, പഞ്ചസാര, ഫാർമസ്യൂട്ടിക്കൽ തുടങ്ങിയ ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനായി ചൈന മുന്നോട്ടു വെച്ച വ്യാപാര, നിക്ഷേപ വ്യാപനത്തിനുള്ള പ്രതിബദ്ധത അസന്തുലിതമായ വ്യാപാര ബന്ധത്തിലേക്കാണ് നയിച്ചത് .

ചൈനയിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസിന്റെ , പുതിയ വ്യാപാര കണക്കുകൾ, പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ വ്യാപാര പങ്കാളിയുമായുള്ള ബന്ധത്തിന്റെ ചിത്രം വളരെ മോശമാണ് .2018 ൽ ഇരുരാജ്യങ്ങളിലൂടെയുള്ള വ്യാപാരം 95.5 ബില്യൺ ഡോളറാണ്. മുൻ വർഷം ഇത് 84.4 ബില്യൺ ആയിരുന്നു. അതേസമയം,18.8 ബില്യൺ ഡോളറിൻറെ ഇറക്കുമതി മാത്രമാണ് നടന്നത്. ട്രേഡ് വർധിച്ചത് പോലെ തന്നെ , ഇൻഡ്യയുടെ ധനകമ്മിയും ഉയർന്നിട്ടുണ്ട്. . 2017 ൽ 51 ബില്യൺ ഡോളറിൽ നിന്ന് 58 ബില്യൺ ഡോളർ എന്ന നിലയിലായിരുന്നു വ്യാപാര കമ്മി. ചൈനയുടെ കയറ്റുമതി 76.7 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. മൊത്തം ഇരുരാജ്യങ്ങളിലേയും കയറ്റുമതി 80 ശതമാനമാണ്. നിരവധി രാഷ്ട്രീയ ഭിന്നതകളുടെ ചരിത്രമുള്ള രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം ,കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലായി മികച്ച സാമ്പത്തിക ശക്തികളായി ഉയർന്നു വന്നു . കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കുള്ളിൽ ഇരു വഴിയിലൂടെ വ്യാപാരം മൂന്നിലൊന്നായി ഉയർന്നു.


Click it and Unblock the Notifications