മാധ്യമ ഭീകരൻ റുപ്പർട്ട് മർഡോക്കിന്റെ സാമ്രാജ്യം ഇനി വാള്‍ട്ട് ഡിസ്‌നിയ്ക്ക് സ്വന്തം. മര്‍ഡോക്കിന്റെ മാധ്യമ കമ്പനിയായ 'ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്സ്' 71 ബില്യൺ (7100 കോടി) ഡോളറിനാണ് വാൾട്ട് ഡിസ്നി ഏറ്റെടുത്തിരിക്കുന്നത്. ഇരു കമ്പനികളും തമ്മിലുള്ള കരാർ മാർച്ച് 20നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഏഷ്യാനെറ്റും ഹോട്ട് സ്റ്റാറും
ഫോക്സിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർ ഇന്ത്യയും വീഡിയോ സ്ട്രീമിംഗ് സേവനമായ ഹോട്ട് സ്റ്റാറും ഇനി മുതൽ ഡിസ്‌നിയുടെ ഉടമസ്ഥതയിലായിരിക്കും. സ്റ്റാർ ഇന്ത്യയുടെ ഭാഗമാണ് മലയാളം ചാനലായ ഏഷ്യാനെറ്റും. മലയാളം കൂടാതെ ഹിന്ദി, ബംഗാളി ഭാഷകളിലുള്ള എന്റർടൈൻമെന്റ് ചാനലുകളുൾപ്പെടെ 77 ചാനലുകളും സ്റ്റാർ ഇന്ത്യയ്ക്ക് കീഴിലുണ്ട്. ഇവയും ഇനി ഡിസ്‌നിക്ക് ലഭിക്കും.
ഡിസ്നിക്ക് ലഭിക്കുന്ന മറ്റ് കമ്പനികൾ
സ്റ്റാർ ഇന്ത്യ കൂടാതെ ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്സിന്റെ ഡിസ്‌നിക്ക് ലഭിക്കുന്ന മറ്റ് ബിസിനസുകൾ താഴെ പറയുന്നവയാണ്.
ഡിറ്റിഎച്ച് സേവന ദാതാവായ ടാറ്റ സ്കൈ
പ്രൊഡക്ഷൻ കമ്പനിയായ ഇൻഡെമോൾ ഷൈൻ ഇന്ത്യ
നാഷണൽ ജിയോഗ്രഫിക് പാർട്ണർസ്
ട്വന്റിയത്ത് സെഞ്ചുറി ഫോക്സ്
ഫോക്സ് സേർച്ച് ലൈറ്റ് പിക്ചേഴ്സ്
ഫോക്സ് 2000 പിക്ചേഴ്സ്
ഫോക്സ് ഫാമിലി
ഫോക്സ് അനിമേഷൻ
ടെലിവിഷൻ ക്രീയേറ്റീവ് യൂണിറ്റുകൾ
ട്വന്റിയത്ത് സെഞ്ചുറി ഫോക്സ് ടെലിവിഷൻ
എഫ്എക്സ് പ്രൊഡക്ഷൻസ്
ഫോക്സ് 21
എഫ്എക്സ് നെറ്റ്വർക്സ്
ഫോക്സ് നെറ്റ്വർക്സ് ഗ്രൂപ്പ് ഇന്റർനാഷണൽ
പിരിച്ചുവിടൽ ആരംഭിച്ചു
കരാർ പ്രഖ്യാപനത്തിന് പിന്നാലെ ട്വന്റിയത്ത് സെഞ്ചുറി ഫോക്സിന്റെ സീനിയർ തലത്തിലുള്ളവരെ പിരിച്ചു വിടാൻ ആരംഭിച്ചിരിക്കുകയാണ് ഡിസ്‌നി. സ്റ്റാർ ഇന്ത്യയിലെ ഏകദേശം 350 പേരെയെങ്കിലും പിരിച്ചുവിടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.
malayalam.goodreturns.in


Click it and Unblock the Notifications