ബെംഗളൂരു: ഓണ്‍ലൈന്‍ ടാക്സി സംരംഭമായ ഒലയുടെ സേവനങ്ങള്‍ക്ക് ബെംഗളൂരുവില്‍ ആറു മാസത്തെ വിലക്കേര്‍പ്പെടുത്തി. ലൈസന്‍സ് നിയമങ്ങള്‍ ലംഘിച്ച് ബൈക്ക് ടാക്സി സര്‍വീസ് നടത്തിയെന്നാരോപിച്ച് ആര്‍ടിഒ അധികൃതരാണ് വിലക്കേര്‍പ്പെടുത്തിയത്. ഇക്കാര്യം ഒല സ്ഥിരീകരിച്ചിട്ടുണ്ട്.
ബൈക്ക് ടാക്സി നിയമവിരുദ്ധം
ബൈക്ക് ടാക്സിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിലവിലില്ലാത്ത സാഹചര്യത്തില്‍ ഇത് നിയമവിരുദ്ധമാണെന്നാണ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ കണ്ടെത്തല്‍. അനുമതിയില്ലാതെ ബൈക്ക് ടാക്സി സര്‍വീസ് നടത്തിയ ഒലയുടെ നടപടി അതുകൊണ്ടുതന്നെ ലൈസന്‍സ് നിയമങ്ങളുടെ ലംഘനമാണെന്നും ആര്‍ടിഒ പറയുന്നു. സോഫ്റ്റ് ബാങ്കിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഒല 2011ലാണ് സേവനം ആരംഭിച്ചത്.

നിരോധനം ആറു മാസത്തേക്ക്
ലൈസന്‍സ് നിയമങ്ങള്‍ ലംഘിച്ച ഒലയ്ക്ക് ആറു മാസത്തെ വിലക്കാണ് ശിക്ഷയായി ആര്‍ടിഒ നല്‍കിയിരിക്കുന്നത്. ബെംഗളൂരു നഗരത്തില്‍ മാത്രമാണ് നിരോധനം ബാധകമാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒല അധികൃതരുമായി ആര്‍ടിഒ ബന്ധപ്പെടുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു. എന്നാല്‍ ഒല നല്കിയ മറുപടിയില്‍ തൃപ്തരാവാതെയാണ് ആറു മാസത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
തീരുമാനം ഖേദകരമെന്ന് ഒല
ബൈക്ക് ടാക്സിയുടെ പേരില്‍ ഒല സേവനങ്ങള്‍ മൊത്തത്തില്‍ വിലക്കിയ നടപടി ഖേദകരമാണെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഒലയില്‍ നിന്നുണ്ടായ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് അധികൃതരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നു. അതിനിടയിലാണ് ആര്‍ടിഒയില്‍ നിന്ന് ഇങ്ങനെ ഒരു തീരുമാനമുണ്ടായിരിക്കുന്നത്. ബൈക്ക് ടാക്സി പോലുള്ള സേവനങ്ങളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും ഒല വ്യക്തമാക്കി.
ബൈക്ക് ടാകിസ് നിര്‍ത്തിയിരുന്നു
അതേസമയം, ആര്‍ടിഒ അധികൃതരില്‍ നിന്ന് അറിയിപ്പ് ലഭിച്ചയുടന്‍ ആഴ്ചകള്‍ക്കു മുമ്പു തന്നെ ബൈക്ക് ടാക്സി സേവനം തങ്ങള്‍ നിര്‍ത്തിയിരുന്നതായും ഒല പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമം, മറ്റു പല കമ്പനികളും നിയമവിരുദ്ധമായി ബൈക്ക് ടാക്സി സേവനങ്ങള്‍ നഗരത്തില്‍ തുടരുന്നതിനിടയിലാണ് തങ്ങള്‍ക്കെതിരേ മാത്രം അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും പ്രസ്താവന കുറ്റപ്പെടുത്തി.
പ്രതിസന്ധി പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷ
നിലവിലെ പ്രതിസന്ധി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ഒല അധികൃതര്‍ പറഞ്ഞു. മന്ത്രാലയവുമായി ബന്ധപ്പെട്ട് ഇതിനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ബൈക്ക് ടാക്സി സംവിധാനം ഗതാഗത രംഗത്തെ പുതിയ സാധ്യതയാണ്. അത് അംഗീകരിച്ച് അതിനനുസരിച്ചുള്ള നിയമനിര്‍മാണം നടത്തുകയാണ് വേണ്ടത്. പ്രതിസന്ധി ഉടന്‍ തന്നെ പരിഹരിക്കപ്പെടുമെന്നും ദശലക്ഷക്കണക്കിന് വരുന്ന ഒല ഉപയോക്താക്കള്‍ക്ക് തുടര്‍ന്നും സേവനം നല്കാന് സാധിക്കുമെന്നാണ് പ്രത്യാശയെന്നും കമ്പനി വ്യക്തമാക്കി.
നിയമങ്ങള്‍ അനുസരിക്കും
ഒല രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് മുന്നോട്ടുപോവുന്ന കമ്പനിയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് നല്‍കിയും ഗതാഗതരംഗം മെച്ചപ്പെടുത്തിയും ഗതാഗത മേഖലയില്‍ പുതിയ സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തിയും മുന്നോട്ടുപോവുകയാണ് കമ്പനി. കര്‍ണാടകയിലെ ലക്ഷക്കണക്കിന് ഒല ഡ്രൈവര്‍മാര്‍ക്ക് തിരിച്ചടിയാവുന്ന തീരുമാനത്തിന് രമ്യമായ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications