പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ധന്‍ പദ്ധതി വരിക്കാര്‍ കാല്‍ക്കോടി കടന്നു; അടുത്തമാസത്തോടെ ഒരു കോടിയാവും

ദില്ലി: കഴിഞ്ഞ മാസം ആരംഭിച്ച ലോകത്തെ തന്നെ ഏറ്റവും വലിയ പെന്‍ഷന്‍ പദ്ധതിയായ പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ധന്‍ യോജന (പിഎംഎസ്വൈഎം)യില്‍ ഇതിനകം കാല്‍ക്കോടിയിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തതായി കണക്കുകള്‍. ഏപ്രില്‍ അവസാനമാവുന്നതോടെ വരിക്കാരുടെ എണ്ണം ഒരു കോടി കടക്കുമെന്ന് ഇ-ഗവേണന്‍സ് സര്‍വീസസ് ഇന്ത്യ ലിമിറ്റഡ് സിഇഒ ദിനേശ് ത്യാഗി പറഞ്ഞു.

പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ധന്‍ പദ്ധതി വരിക്കാര്‍ കാല്‍ക്കോടി കടന്നു; അടുത്തമാസത്തോടെ ഒരു കോടിയാവ

60 വസ്സ് മുതല്‍ പ്രതിമാസം 3000 രൂപ ആയുഷ്‌ക്കാലത്തേക്ക് പെന്‍ഷന്‍ കിട്ടുന്ന കേന്ദ്ര സര്‍ക്കാരിന്റെ അസംഘടിത തൊഴിലാളി പെന്‍ഷന്‍ പദ്ധതിയാണ് പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ധന്‍ യോജന (പിഎംഎസ്വൈഎം). സ്ഥിരംതൊഴില്‍ വരുമാനമില്ലാത്തവര്‍ക്കാണ് പദ്ധതിയില്‍ അംഗത്വം നലഭിക്കുക. മാസം 15,000 രൂപയില്‍ താഴെ വരുമാനമുള്ള, ഏതെങ്കിലും സ്ഥാപനത്തില്‍നിന്ന് പിഎഫ്-ഇഎസ്ഐ ആനുകൂലം ഇല്ലാത്തവര്‍ക്ക് അംഗമാകാം. അവര്‍ 18 വയസിനും 25 വയസിനും ഇടയിലുള്ളവരാണെങ്കില്‍ 40 വയസുവരെ മാസം 55 രൂപ വീതം പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ 60 വയസുമുതല്‍ 3000 രൂപ പെന്‍ഷന്‍ കിട്ടും.

ഫെബ്രുവരി 15നാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിനകം 25.36 ലക്ഷം പേര്‍ പദ്ധതിയില്‍ അംഗമായതായി ത്യാഗി പറഞ്ഞു. ദിവസവും ഒരു ലക്ഷത്തിലേറെ പേരാണ് ഇപ്പോള്‍ പദ്ധതിയില്‍ എന്റോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഏപ്രില്‍ അവസാനമാവുന്നതോടെ വരിക്കാരുടെ എണ്ണം ഒരു കോടി കടക്കുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം അവസാനമാവുന്നതോടെ പദ്ധതിയില്‍ ചുരുങ്ങിയത് അഞ്ച് കോടി അംഗങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷ. ദിവസം കഴിയുന്തോറും പദ്ധതിയെകുറിച്ച് കൂടുതല്‍ ആളുകള്‍ അറിയുകയും അവര്‍ അംഗത്വമെടുക്കുകയും ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കൃഷിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍, സ്വയംസഹായ സംഘാംഗങ്ങള്‍, കൂലി വേലക്കാര്‍, വീട്ടുജോലിക്കാര്‍, കമ്ബ്യൂട്ടര്‍ ഓപ്പറേറ്റര്‍, ബ്യൂട്ടീഷന്‍, കളിപ്പാട്ട നിര്‍മാതാക്കള്‍, ആശ -അങ്കണവാടി വര്‍ക്കര്‍, ചുമട്ടുതൊഴിലാളികള്‍, ഇഷ്ടിക, ചൂല് തൊഴിലാളികള്‍, ചെരിപ്പുകുത്തികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, മേസ്തിരിമാര്‍, റിക്ഷ വലിക്കാര്‍, നിര്‍മ്മാണ തൊഴിലാളികള്‍, ബീഡി- കൈത്തറി-തുകല്‍ തൊഴിലാളികള്‍, കേബിള്‍ ഓപ്പറേറ്റര്‍, ആശാരിമാര്‍, കശുവണ്ടിത്തൊഴിലാളികള്‍, കാറ്ററിങ്- കാന്റീന്‍-കൊറിയര്‍- വെല്‍ഡിങ്-വര്‍ക്ഷോപ്പ് തൊഴിലാളികള്‍, കണ്ടക്ടര്‍, ഡ്രൈവര്‍, ക്ലീനര്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങി 50ലേറെ മേഖലകളില്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി ആനുകൂല്യം കിട്ടും.

പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ധന്‍ പദ്ധതി വരിക്കാര്‍ കാല്‍ക്കോടി കടന്നു; അടുത്തമാസത്തോടെ ഒരു കോടിയാവ

കേരളത്തിലെ അക്ഷയ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുസേവന കേന്ദ്രങ്ങള്‍ വഴി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. 18 വയസുകാരന്‍ മാസം അടയ്ക്കേണ്ട തുക 55 രൂപയാണ്. 25 നും 30 നും ഇടയ്ക്കുള്ളവര്‍ 100 രൂപയും 35 വരെ 150 രൂപയും 40 വരെ 200 രൂപയുമാണ് അടയ്ക്കേണ്ടത്. വരിക്കാരന്റെ കാലശേഷം ഭാര്യക്ക് പദ്ധതിയില്‍ തുടരാം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X