ടാറ്റ ഗ്രൂപ്പ് 8000 കോടിയുടെ നിക്ഷേപവുമായി എയർപോർട്ട് ബിസിനസിലേക്ക് കടക്കുന്നു. ജിഎംആര്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിലെ ഓഹരി വാങ്ങാനാണ് ടാറ്റാ ഗ്രൂപ്പും സിംഗപ്പൂരിലെ വെൽത്ത് ഫണ്ടായ ജിഐസിയും, എസ്‌എസ്‌ജി ക്യാപിറ്റൽ മാനേജ്മെന്റും ചേർന്ന് നിക്ഷേപം നടത്തുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ എയർപോർട്ടായ ഡൽഹി എയർപോർട്ടിന്റെ നടത്തിപ്പുകാരാണ് ജിഎംആർ. കരാറിലൂടെ 1000 കോടി രൂപ ജിഎംആർ എയർപോർട്സിന് ലഭിക്കുക. പേരന്റ് കമ്പനിയായ ജിഎംആർ ഇൻഫ്രാസ്ട്രക്ചറിൽ നിന്നും എയർപോർട്സ് യൂണിറ്റിന്റെ 7000 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകളാണ് ടാറ്റ വാങ്ങുന്നത്.
കരാർ നടപ്പായാൽ, കമ്പനിയിൽ ടാറ്റയ്ക്ക് 20 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. ജിഐസിക്ക് 15 ശതമാനവും എസ്‌എസ്‌ജിക്ക് 10 ശതമാനവും ഓഹരി പങ്കാളിത്തമുണ്ടാകും. ഡീലിന് ശേഷം ജിഎംആർ എയർപോർട്സിന്റെ മൂല്യം 18,000 കോടി രൂപയായി ഉയരും.
2018 ഡിസംബറിൽ 2.9 ബില്യൺ ഡോളറായിരുന്നു ജിഎംആർ ഇൻഫ്രാസ്ട്രക്ചറിന്റെ കടം. കടം ചുരുക്കുന്നതിന്റെ ഭാഗമായി ആസ്തികൾ വിറ്റഴിച്ചുകൊണ്ടിരിക്കുകയാണ് കമ്പനി.
malayalam.goodreturns.in