ലണ്ടന്‍: നീരവ് മോദിയും വിജയ് മല്യയും ബ്രിട്ടനില്‍ നിന്ന് നാടുകടത്തപ്പെട്ട് ഇന്ത്യയിലെത്തിയാല്‍ ജയിലിലെ ഒരേ സെല്ലില്‍ തന്നെയായിരിക്കുമോ ഇരുവരും കഴിയുകയെന്ന് ബ്രിട്ടീഷ് മജിസ്ട്രേറ്റിന്റെ ചോദ്യം. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ട് ബ്രിട്ടനില്‍ കഴിയുന്ന വജ്രവ്യാപാരി നീരവ് മോദിയുടെ രണ്ടാം ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലായിരുന്നു വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയിലെ ചീഫ് മജിസ്ട്രേറ്റ് എമ്മ ആര്ബുദ്നോട്ടിന്റെ തമാശച്ചോദ്യം.

സാമ്പത്തിക തട്ടിപ്പുകേസില്‍ ലണ്ടനില്‍ കഴിയുന്ന മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ നല്കിയ ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു ചീഫ് മജിസ്ട്രേറ്റിന്റെ പ്രൊസിക്യൂഷനോടുള്ള ഈ ചോദ്യം. മോദിയെ എവിടേക്ക് വിട്ടുകിട്ടണമെന്നാണ് ഇന്ത്യയുടെ ആവശ്യമെന്നായിരുന്നു ജഡ്ജിയുടെ ആദ്യ ചോദ്യം. ഇതിനുള്ള മറുപടിയായി മുംബൈയിലേക്കാണ് നീരവ് മോദിയെ ഇന്ത്യ ആവശ്യപ്പെട്ടിട്ടുള്ളതെന്നും വിജയ് മല്യയെ പാര്‍പ്പിക്കുന്ന അതേ ജയിലില്‍ തന്നെയാവും വിചാരണ വേളയില്‍ നീരവ് മോദിയെയും താമസിപ്പിക്കുകയെന്നും ഇന്ത്യയ്ക്കു വേണ്ടി കേസ് വാദിക്കുന്ന ക്രൗണ്‍ പ്രോസിക്യൂഷന് സര്‍വീസ് അറിയിച്ചു. അപ്പോഴാണ് വിജയ് മല്യ കിടക്കുന്ന അതേ സെല്ലിലാണോ നീരവ് മോദിയെയും പാര്‍പ്പിക്കുക എന്ന് എമ്മ ആര്ബുദ്നോട് തമാശയായി ചോദിച്ചത്.
ഒരു സെല്ലില്‍ ഇരുവര്‍ക്കും കഴിയാനുള്ള സ്ഥലം ഉണ്ടല്ലോ എന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു. മല്യയുടെ കേസ് പരിഗണിക്കുന്ന സമയത്ത് മല്യയെ പാര്പ്പിക്കാനിരിക്കുന്ന ആര്‍തര്‍ റോഡ് ജയില്‍ സെല്ലിന്റെ വീഡിയോ പ്രൊസിക്യൂഷന് മജിസ്ത്രേറ്റിനെ കാണിച്ചിരുന്നു.9000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസില്‍ രാജ്യം വിട്ട വിജയ്മല്യയെ ഇന്ത്യയ്ക്കു കൈമാറാന്‍ ലണ്ടന്‍ കോടതി തീരുമാനിച്ചിരുന്നുവെങ്കിലും ബ്രിട്ടീഷ് ഹൈക്കോടതിയില്‍ ഇതിനെതിരേ അപ്പീല്‍ നല്‍കിയിരിക്കുകയാണ് മല്യ. കഴിഞ്ഞ ദിവസം ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളിയ ലണ്ടന്‍ കോടതി അടുത്ത 26ന് കേസ് പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications