കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് എയര്‍ ഇന്ത്യയുടെ ഡല്‍ഹി, കോഴിക്കോട് സര്‍വീസുകള്‍ തുടങ്ങി. ചൊവ്വാഴ്ച രാവിലെ 9.05ന് ഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ-425 വിമാനം 12.15-ന് കണ്ണൂരിലെത്തി. ഉച്ചയ്ക്ക് ഒന്നിന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട് 1.30-ന് കോഴിക്കോട്ടെത്തുന്ന രീതിയിലാണ് സര്‍വീസ്. തിരികെ ഡല്‍ഹിയിലേക്കുള്ള എഐ-426 ച്ച് 2.15 ന് കോഴിക്കോട് നിന്നു പുറപ്പെടുന്ന വിമാനം 2.45-ന് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്ന് 3.30 ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 6.45ഓടെ ഡല്‍ഹിയില്‍ എത്തിച്ചേരും. ചൊവ്വ, ബുധന്‍, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡല്‍ഹിയില്‍നിന്ന് കണ്ണൂര്‍ വഴി കോഴിക്കോട്ടേക്കും തിരിച്ചുമാണ് സര്‍വീസ്.
എഐ426 ന് തങ്ങളുടെ ഡല്‍ഹി ഹബ്ബിലൂടെ യാത്രക്കാരെ അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കാനാവുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള കണക്ഷന്‍ ഫ്‌ലൈറ്റുകളില്‍ യാത്രക്കാര്‍ക്ക് അവരുടെ ബാഗേജുകള്‍ നേരിട്ട് ചെക്കിന്‍ ചെയ്യാനുള്ള സംവിധാനം ഉണ്ടായിരിക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു.
എസ്ബിഐ അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കാറുണ്ടോ? ഇല്ലെങ്കിൽ നിങ്ങൾക്ക് ഉടൻ പണി ഉറപ്പ്
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബഹ്‌റൈന്‍ വഴി കുവൈത്തിലേക്കുള്ള സര്‍വീസ് തിങ്കളാഴ്ച തുടങ്ങി. തിങ്കള്‍, ശനി ദിവസങ്ങളിലാണ് സര്‍വീസ്. മസ്‌കറ്റിലേക്കും ചൊവ്വാഴ്ച മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് നടത്തും. ആഴ്ചയില്‍ മൂന്നു ദിവസമാണ് മസ്‌കറ്റ് സര്‍വീസ്. ഇതോടൊപ്പം ഷാര്‍ജയിലേക്കുള്ള അധിക സര്‍വീസിന് ബുധനാഴ്ച മുതല്‍ തുടക്കമാവും. ഇന്‍ഡിഗോ, ഗോ എയര്‍ കമ്പനികളും വേനല്‍ക്കാല ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി കണ്ണൂരില്‍നിന്ന് അധിക ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങിയിട്ടുണ്ട്. മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണ് വേനല്‍ക്കാല സര്‍വീസ് നടത്തുന്നത്. കൂടുതല്‍ യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി കണ്ണൂര്‍ വിമാനത്താവളം അധികൃതര്‍ എയര്‍ലൈന്‍ സര്‍വീസുകളുമായി ചര്‍ച്ചകള്‍ തുടരുകയാണ്.