ദില്ലി: ഇന്ത്യന്‍ കമ്പനികളുടെ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ കഴിഞ്ഞ മാസം വലിയ വര്‍ധനവ് രേഖപ്പെടുത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2.69 ബില്യന്‍ ഡോളറാണ് ഇന്ത്യന്‍ കമ്പനികള്‍ വിദേശ രാജ്യങ്ങളിലെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചത്.
കഴിഞ്ഞ വര്‍ഷം ഇതേസമയത്തേതിനേക്കാള് 18 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ രേഖപ്പെടുത്തിയതെന്നും ആര്‍ബിഐ വ്യക്തമാക്കി. 2018 മാര്‍ച്ചില്‍ 2.28 ബില്യന്‍ ഡോളറായിരുന്നു വിദേശ നിക്ഷേപം. 2019 ഫെബ്രുവരിയില്‍ 1.71 ബില്യന്‍ ഡോളറായിരുന്നു ഇത്.
സുകന്യ സമൃദ്ധി യോജന: നിക്ഷേപം കാലാവധിയ്ക്ക് മുമ്പ് അവസാനിപ്പിച്ചാൽ എന്ത് സംഭവിക്കും?
ടാറ്റ സ്റ്റീലാണ് വിദേശത്ത് ഏറ്റവും കൂടുതല്‍ നിക്ഷേപമിറക്കിയത്. സിംഗപ്പൂരിലെ അതിന്റെ അനുബന്ധ സ്ഥാപനത്തില്‍ 1.15 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് കമ്പനി ഇറക്കിയിരിക്കുന്നത്. തൊട്ടുപിന്നാലെ 82 മില്യണ്‍ ഡോളറുമായി ജെഎസ്ഡബ്ല്യു സിമെന്റുണ്ട്. കമ്പനിയുടെ പൂര്‍ണ നിന്ത്രണത്തിലുള്ള യുഎഇ സ്ഥാപനത്തിലായിരുന്നു നിക്ഷേപം. മ്യാന്മര്, റഷ്യ, വിയറ്റനാം എന്നിവിടങ്ങളിലാണ് ഒഎന്‍ജിസി വിദേശ് ലിമിറ്റഡ് 70.37 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചത്.