ക്രൂഡ് ഓയിൽ വില കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിൽ. ക്രൂഡ് ഓയിൽ വില ഉയർന്നതും റിസർവ് ബാങ്ക് ഈ വർഷം രണ്ടാമതും വായ്പാ പലിശ നിരക്ക് കുറച്ചതും രാജ്യത്തിന്റെ വളർച്ചാ നിരക്ക് കുറയുന്നതിന്റെയും പണപ്പെരുപ്പം കുറഞ്ഞു നിൽക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ്.
ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഫെബ്രുവരിയിലും, ഏപ്രിലിലും വായ്പാ പലിശ നിരക്ക് കുറച്ചത് സമ്പദ്‍വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ്. കഴിഞ്ഞ മാസത്തെ പണപ്പെരുപ്പ നിരക്ക് 2.8 ശതമാനമായാണ് ഉയർന്നിരിക്കുന്നത്. ഫെബ്രുവരിയിൽ 2.5 ശതമാനമായിരുന്നു പണപ്പെരുപ്പ നിരക്ക്.
ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർദ്ധനവ് ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറയ്ക്കുകയും പണപ്പെരുപ്പം ഉയർത്തുകയും ചെയ്തേക്കാമെന്ന് മുംബൈയിലെ ക്രിസിൽ ലിമിറ്റഡിന്റെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധൻ ധർമ്മകീർത്തി ജോഷി വ്യക്തമാക്കി.
മാർച്ചിലെ ഒപെക് രാഷ്ട്രങ്ങളുടെ ക്രൂഡ് ഓയിൽ ഉൽപാദനം കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ്. നിലവിലെ ക്രൂഡ് ഓയിൽ വില കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലും.
malayalam.goodreturns.in