ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി അഞ്ചു മാസത്തെ ഏറ്റവും ഉയർന്ന നിലയായ 11 ശതമാനത്തിലെത്തി. ഫാർമ, കെമിക്കൽ, എൻജിനീയറിംഗ് മേഖലയിലെ വളർച്ചയാണ് കയറ്റുമതിയിൽ വർദ്ധനവുണ്ടാകാൻ കാരണം.
2018- 19 സാമ്പത്തികവർഷം 33,100 കോടി ഡോളറിന്റെ (23.03 ലക്ഷം കോടി രൂപ) കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. ഇതുവരെയുള്ള ഏറ്റവും കൂടിയ നിരക്കാണിത്. മാർച്ചിൽ ഇറക്കുമതിയിൽ 1.44 ശതമാനം വർദ്ധനവുമുണ്ടായിരുന്നു. 4344 കോടി ഡോളറിന്റെ (3.02 ലക്ഷം കോടി രൂപ) ഇറക്കുമതിയാണ് ഇന്ത്യ ഈ വർഷം നടത്തിയത്.
ഇതിനു മുമ്പ് 2013-14 സാമ്പത്തിക വർഷമാണ് ഇന്ത്യയുടെ കയറ്റുമതി ഇതുപോലെ മെച്ചപ്പെട്ടിട്ടുള്ളത്. അന്ന് 31,440 കോടി ഡോളറിന്റേതായിരുന്നു കയറ്റുമതി. മാർച്ചിൽ 3,255 കോടി ഡോളറിന്റെ (2.2 ലക്ഷം കോടി രൂപ) കയറ്റുമതിയാണ് നടത്തിയത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 2932 കോടി ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്.
കയറ്റുമതിയിൽ ഈ പുതിയ റെക്കോഡിടുമെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. 53,540 കോടി ഡോളറിന്റെ (37.23 ലക്ഷം കോടി രൂപ) കയറ്റുമതി നടക്കുമെന്നാണ് കരുതുന്നത്.
malayalam.goodreturns.in