എയർ ഇന്ത്യ, ജീവനക്കാരോട് ഫ്ലാറ്റ് ഒഴിഞ്ഞു നൽകാൻ ആവശ്യപ്പെട്ടു. സൗത്ത് ഡൽഹിയിലെ വസന്ത് വിഹാർ കോളനിയിലെ 700ഓളം ജീവനക്കാരോടാണ് താമസിച്ചു കൊണ്ടിരിക്കുന്ന ഫ്ലാറ്റിൽ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ പുതിയ താമസ്ഥലങ്ങൾ അന്വേഷിക്കുന്ന തിരക്കിലാണ് ജീവനക്കാർ.
കടക്കെണിയിലായിരിക്കുന്ന എയർ ഇന്ത്യ ചെലവ് ചുരുക്കലിന്റെ ഭാഗമാണ് ഫ്ലാറ്റ് ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്. വസന്ത് വിഹാർ ഹൗസിങ് കോളനിയിൽ 810 ഫ്ളാറ്റുകളാണുള്ളത്. ഇതിൽ 676 ഫ്ളാറ്റുകളിൽ എയർ ജീവനക്കാർ താമസിക്കുന്നുണ്ട്.
എയർ ഇന്ത്യയുടെ കടബാധ്യത വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ ഏറ്റെടുത്ത് കമ്പനിയുടെ പേരിലുള്ള സ്ഥലങ്ങളും മറ്റും വിൽക്കുന്നത്. കമ്പനിയുടെ ആസ്തികൾ വിറ്റ് 9000 കോടി രൂപ കണ്ടെത്താനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. എയർ ഇന്ത്യയ്ക്ക് നിലവിൽ ആകെ 55,000 കോടി രൂപയുടെ കടബാധ്യതയാണുള്ളത്.
ചെലവ് ചുരുക്കലിന്റെ ഭാഗമായി ജോലിയ്ക്ക് ശേഷം മറ്റ് സ്ഥലങ്ങളിൽ താമസിക്കേണ്ടി വരുന്ന ജീവനക്കാരോട് മുറികൾ പങ്കു വയ്ക്കാൻ കഴിഞ്ഞ വർഷം എയർ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
malayalam.goodreturns.in