ട്രെയിന്‍ ഏഴു മണിക്കൂര്‍ വൈകിയതിനാല്‍ പരീക്ഷ എഴുതാനായില്ല; നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്ന് വിദ്യാര്‍ഥികള്‍

ബെംഗളൂരു: ട്രെയിന്‍ സമയത്ത് എത്താതിരുന്നത് കാരണം നീറ്റ് പരീക്ഷ എഴുതാന്‍ കഴിയാതെ വന്ന വിദ്യാര്‍ഥികള്‍, പരീക്ഷ വീണ്ടും നടത്തണമെന്ന ആവശ്യവുമായി രംഗത്തെത്തി. വടക്കന്‍ കര്‍ണാടകയിലെ അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ക്കാണ് ട്രെയിന്‍ ഏഴു മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്ന് നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പരീക്ഷ എഴുതാന്‍ കഴിയാതിരുന്നത്.

ട്രെയിന്‍ ഏഴു മണിക്കൂര്‍ വൈകിയതിനാല്‍ പരീക്ഷ എഴുതാനായില്ല; നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്ന്

പരീക്ഷാ ഹാളില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 1.30നാണ് വിദ്യാര്‍ഥികള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, നോര്‍ത്ത് കര്‍ണാടക-ബംഗളൂരു ഹംപി എക്‌സ്പ്രസ് (16591) എത്തിയത് ആറു മണിക്കൂര്‍ വൈകി 2.30ന്. കൃത്യ സമയത്ത് പരീക്ഷക്ക് എത്താന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടമാകും.

പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഒരവസരം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോദിയെയും റെയില്‍വെ മന്ത്രി പീയൂഷ് ഗോയലിനെയും പ്രകാശ് ജാവഡേക്കറിനെയും സമീപിച്ചതായും കുമാരസ്വാമി അറിയിച്ചു. അവസാന നിമിഷം പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റമുണ്ടായതും വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസമുണ്ടാക്കിയെന്ന് കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

ട്രെയിന്‍ വൈകിയ സാഹചര്യം ചൂണ്ടിക്കാട്ടി പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികളില്‍ ചിലര്‍ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന് സന്ദേശം അയച്ചിട്ടുണ്ട്. റെയില്‍വെ മന്ത്രിയെ കൂടി ടാഗ് ചെയ്താണ് വിദ്യാര്‍ത്ഥികള്‍ പരാതി സമര്‍പ്പിച്ചത്. പരീക്ഷ നഷ്ടമായ വിദ്യാര്‍ഥികള്‍ക്ക് ഒരു അവസരം കൂടി നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യയും പ്രധാനമന്ത്രിക്ക് സന്ദേശമയച്ചു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X