2018-19 കാലഘട്ടത്തിൽ ഇപിഎഫിന് 8.65 ശതമാനം പലിശ നൽകുമെന്ന് എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷന് (ഇപിഎഫ്ഒ) പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത്രയും ഉയർന്ന പലിശ നൽകാൻ ഇപിഎഫ്ഒയ്ക്ക് മതിയായ മിച്ച ഫണ്ടുണോയെന്നാണ് ധനന്ത്രാലയത്തിന്റെ സംശയം. ഇത് സംബന്ധിച്ച് ധനമന്ത്രാലയം ഇപിഎഫ്ഒയിൽ നിന്ന് വിശദീകരണം തേടി.
അടുത്ത സാമ്പത്തിക വർഷത്തേക്ക് കൂടുതൽ മിച്ച ഫണ്ട് ഉണ്ടാകുമോ എന്ന കാര്യത്തിൽ തൊഴിൽ മന്ത്രാലയവും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. ഇപിഎഫ്ഒയ്ക്ക് പലിശ നൽകാനായില്ലെങ്കിൽ വരിക്കാർക്ക് നൽകാനുള്ള ബാധ്യത സർക്കാരിന് ഏറ്റെടുക്കേണ്ടി വരും. അതിനാലാണ് ഇപിഎഫ്ഒയുടെ ഇരു മന്ത്രാലയങ്ങളും ഇപിഎഫ്ഒയോട് വിവരങ്ങൾ ആരായുന്നത്. മാത്രമല്ല ഇപിഎഫ്ഒയും റിസ്ക് കൂടുതലുള്ള ഐഎൽ ആൻഡ് എഫ്എസ് പോലുള്ളവയിലെ നിക്ഷേപങ്ങളെക്കുറിച്ചും ധനന്ത്രാലയം വിശദീകരണം തേടിയിട്ടുണ്ട്.

ഇപിഎഫ്ഒയുടെ എല്ലാ കണക്കുകൂട്ടലുകളും ശരിയാണെന്നും കഴിഞ്ഞ 20 വർഷത്തിലേറെയോ അതിലധികമോ ആയി ഇതേ പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്നതിനാൽ ഭയപ്പെടാനില്ലെന്നും.തങ്ങൾ പിന്തുടരുന്നത് പുതിയ രീതി അല്ലെന്നും ഇത് സംബന്ധിച്ച് ഒരു ഇപിഎഫ്ഒ ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ധനകാര്യ മന്ത്രാലയം ചില ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും അവയ്ക്ക് കൃത്യമായ ഉത്തരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഐഎൽ ആൻഡ് എഫ്എസ് പോലുള്ളവയിൽ നിക്ഷേപം നടത്തിയിട്ട് ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം സർക്കാരിന് മുന്നിൽ വിശദീകരിക്കും. ഫിബ്രവരിയിൽ സമർപ്പിച്ച ലേബർ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ 57-ാമത് റിപ്പോർട്ട് അനുസരിച്ച് ഇപിഎഫ്ഒ ഐഎൽ ആൻഡ് എഫ്എസിൽ നടത്തിയിരിക്കുന്ന നിക്ഷേപം 574.73 കോടി രൂപയാണ്. ഇപിഎഫ് പലിശ നിരക്ക് വർദ്ധിക്കുന്നതോടെ ഔദ്യോഗിക തൊഴിൽ മേഖലയില്‍ ജോലി ചെയ്യുന്ന ആറു കോടി പേർക്കാണ് നേട്ടം ലഭിക്കുന്നത്. 8.55 ശതമാനമാണ് നിലവിലെ പലിശ നിരക്ക്. ഇതാണ് 2018-2019 സാമ്പത്തിക വർഷം 8.65 ശതമാനമായി ഉയർത്താൻ പോകുന്നത്.
malayalam.goodreturns.in


Click it and Unblock the Notifications