മെയ് 19ന് ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരും; എന്തുകൊണ്ട്?

ദില്ലി: കഴിഞ്ഞ ഒരു മാസത്തോളമായി രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വലിയ മാറ്റമില്ലാതെ തുടരുകയാണ്. മാറ്റമുണ്ടെങ്കില്‍ തന്നെ ചെറിയ വര്‍ധനവ് മാത്രമാണ് കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഇന്ധന വിലയിലുണ്ടായത്. ലോകത്തെ പ്രധാന എണ്ണ വിതരണ രാജ്യങ്ങളിലൊന്നായ ഇറാനെതിരേ അമേരിക്ക പ്രഖ്യാപിച്ച ഉപരോധം മെയ് രണ്ടിന് പൂര്‍ണാര്‍ഥത്തില്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് അന്താരാഷ്ട്ര ക്രൂഡോയില്‍ വിലയില്‍ വലിയ വര്‍ധനവുണ്ടായിട്ടും അതിന്റെ മാറ്റം ഇന്ത്യയില്‍ കാര്യമായി പ്രതിഫലിച്ചിട്ടില്ല എന്നതാണ് ഏറെ ആശ്ചര്യകരം.

മെയ് 19ന് ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരും; എന്തുകൊണ്ട്?

അതിന്റെ കാരണം മറ്റൊന്നല്ല. ഇന്ത്യയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടന്നുകൊണ്ടിരിക്കുകയാണ് എന്നതാണ് എണ്ണ വില മാറ്റമില്ലാതെ തുടരുന്നതിന് കാരണം. തെരഞ്ഞെടുപ്പ് വേളയില്‍ എണ്ണവില വലിയ തോതില്‍ വര്‍ധിച്ചാല്‍ അത് ഭരണകക്ഷിക്കെതിരായ വികാരമായി വോട്ടെടുപ്പില്‍ പ്രതിഫലിക്കുമെന്നതിനാല്‍ എണ്ണക്കമ്പനികളുടെ മേല്‍ വില കൂട്ടാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി നിറുത്തിയിരിക്കുകയാണ് അധികൃതര്‍. എന്നാല്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്ന മെയ് 19ഓടെ രാജ്യത്തെ എണ്ണ വില കുത്തനെ കൂടുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കൂടിയിട്ടും ഇന്ത്യയില്‍ കുറഞ്ഞ വിലയ്ക്ക് എണ്ണ വില്‍ക്കേണ്ടി വന്നതിന്റെ നഷ്ടം മുഴുവനും നികത്തുന്ന രീതിയിലുള്ള വന്‍ വര്‍ധനവായിരിക്കും മെയ് 19ന് ശേഷം ഉണ്ടാവുകയെന്ന ഭീതിയിലാണ് ജനങ്ങള്‍.  ആവശ്യമായ എണ്ണയുടെ 83.7 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. 2016ല്‍ ഇത് 80.6 ശതമാനമായിരുന്നു. 2016ല്‍ 202.9 മില്യണ്‍ ടണ്‍ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.

2019 ആകുമ്പോഴേക്ക് ഇത് 226.6 മില്യണ്‍ ടണ്ണായി ഉയര്‍ന്നു. 2016ല്‍ എണ്ണ വാങ്ങുന്നതിനായി ഇന്ത്യ ചെലവിട്ടത് 65.6 ബില്യണ്‍ ഡോളറാണെങ്കില്‍ 2019ല്‍ അത് 114.2 ബില്യണ്‍ ഡോളറായി മാറി. ഈ കാലയളവില്‍ എണ്ണയുടെ വില കൂടിയതും ചെലവ് കൂടാനുള്ള ഘടകമാണ്. 2019ല്‍ ഇന്ത്യ ഇറക്കുമതി ചെയ്ത എണ്ണയുടെ 10.6 ശമതാനവും ഇറാനില്‍ നിന്നായിരുന്നു.

മെയ് 19ന് ശേഷം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരും; എന്തുകൊണ്ട്?

ലോകത്തെ എണ്ണ വ്യാപാരത്തിന്റെ നാല് ശതമാനത്തിലേറെ കൈകാര്യം ചെയ്യുന്ന രാജ്യമായ ഇറാനെതിരേ ഉണ്ടായിരിക്കുന്ന ഉപരോധം വരുംദിനങ്ങളില്‍ എണ്ണ വില കുതിച്ചുയരാന്‍ കാരണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്തകാലത്തായി ക്രൂഡോയില്‍ വിലയില്‍ വലിയ വര്‍ധനവുണ്ടായി. ജനുവരിയില്‍ ബാരലിന് 52.40 ഡോളറായിരുന്നിടത്ത് മെയ് മൂന്ന് ആവുമ്പോഴേക്ക് വില 70.70 ഡോളറായി മാറി. ഇറാന്‍ ഉപരോധത്തിന്റെ പ്രതിഫലനം വിപണിയില്‍ കൂടുതല്‍ പ്രതിഫലിക്കുന്നതോടെ എണ്ണ വില ഇനിയും കൂടിയേക്കുമെന്ന ഭീതിയിലാണ് ലോകം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X