മുംബൈ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവച്ച ജെറ്റ് എയര്‍വെയ്സിന്റെ പ്രതീക്ഷകള്‍ക്ക് ചിറകുനല്‍കി ഇത്തിഹാദ് എയര്‍വെയ്സ്. കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള നിക്ഷേപങ്ങള്‍ ക്ഷണിച്ച് എസ്ബിഐ കാപ്സ് ക്ഷണിച്ച ബിഡ്ഡില്‍ പങ്കെടുക്കാനുള്ള ഇത്തിഹാദിന്റെ തീരുമാനമാണ് ഇക്കാര്യത്തില്‍ പുതിയ പ്രതീക്ഷകള്‍ക്ക് നിദാനം.

നിലവില്‍ ജെറ്റ് എയര്‍വെയ്സിന്റെ 24 ശതമാനം ഓഹരി ഇത്തിഹാദിന്റെ കൈയിലാണ്. നിലവിലെ എഫ്ഡിഐ നിയമം അനുസരിച്ച് ഇത് 49 ശതമാനം വരെ ഉയര്‍ത്താന്‍ അവസരമുണ്ട്. എസ്ബിഐക്ക് ബിഡ് സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ വെള്ളിയാഴ്ചയാണ് ഇത്തിഹാദ് താല്പര്യ പത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ 15 മാസമായി ജെറ്റ് എയര്‍വെയ്സിനെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു തങ്ങളെന്നും കമ്പനിയെ മികച്ച എയര്‍ലൈനാക്കി തിരികെയെത്തിക്കാന്‍ പുതിയ ശ്രമങ്ങള്‍ക്ക് സാധിക്കുമെന്ന് കരുതുന്നതായും ഇത്തിഹാദ് പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം, നിബന്ധനകള്‍ക്കു വിധേയമായാണ് ജെറ്റ് എയര്‍വെയ്സില്‍ കൂടുതല്‍ നിക്ഷേപമിറക്കാന്‍ ഇത്തിഹാദ് സന്നദ്ധമായിരിക്കുന്നത്. ജെറ്റ് എയര്‍വെയ്സിനെ പുനരുദ്ധരിക്കാന്‍ തങ്ങള്‍ തനിച്ച് വിചാരിച്ചാല്‍ സാധ്യമല്ലെന്നും അതിനു പറ്റിയ പങ്കാളികളെ കണ്ടെത്താന്‍ കഴിയണമെന്നും ഇത്തിഹാദ് വ്യക്തമാക്കി. ഇത്തിഹാദിന്റെ ബിഡ് ലഭിച്ചതായി എസ്ബിഐ കാപ്സും അറിയിച്ചു. ഇത് മറ്റ് നിക്ഷേപകരുടെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. മറ്റു ചില കേന്ദ്രങ്ങളില്‍ നിന്നും താല്പര്യ പത്രം ലഭിച്ചിട്ടുണ്ടെന്നും അവയും പരിഗണിക്കുന്നുണ്ടെന്നും എസ്ബിഐ വ്യക്തമാക്കി.
ഒരു ബില്യണ്‍ ഡോളറിലേറെ വരുന്ന സാമ്പത്തിക ബാധ്യതയുള്ള ജെറ്റ് എയര്‍വെയ്സ് ഏപ്രില്‍ 17നാണ് സര്‍വീസുകള്‍ നിര്‍ത്തിവച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ചെയര്‍മാനും സ്ഥാപകനുമായ നരേഷ് ഗോയല്‍ സ്ഥാനം രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഡൊമസ്റ്റിക് എയര്‍ലൈന്‍സ് എന്ന നിലയില്‍ ജെറ്റ് എയര്‍വെയ്സിന്റെ സര്‍വീസുകള്‍ നിലച്ചത് വ്യോമഗതാഗത രംഗത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഇത് ലഘൂകരിക്കുന്നതിന്റെ ഭാഗമായി ജെറ്റ് എയര്‍വെയ്സ് സര്‍വീസ് നടത്തിയിരുന്ന സ്ലോട്ടുകളും റൂട്ടുകളും മൂന്നു മാസത്തേക്ക് മറ്റ് കമ്പനികള്‍ക്ക് നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications