ഓൺലൈൻ ഫുഡ് ഡെലിവറി വെബ്സൈറ്റുകളായ സ്വിഗ്വിയിലും സൊമാറ്റോയിലും ഇനി ഭക്ഷണത്തിന് വില കൂടും. വമ്പൻ ഡിസ്കൗണ്ടുകൾ നൽകിയിരുന്ന കമ്പനികൾ ഇനി മുതൽ ഡിസ്കൗണ്ട് ഓഫറുകൾ വെട്ടിച്ചുരുക്കാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. സ്വിഗ്വിയിലും സൊമാറ്റോയിലും കുറഞ്ഞത് 40 ശതമാനം വരെ ഡിസ്കൗണ്ടുകൾ കുറയാൻ സാധ്യതയുണ്ടെന്നാണ് വിവരം.
ഡിസ്കൗണ്ടുകൾ നൽകുന്നത് വഴി ഈ കമ്പനികൾക്ക് എല്ലാ മാസവും 30 മില്ല്യൺ ഡോളർ മുതൽ 40 മില്ല്യൻ ഡോളർ വരെയാണ് നഷ്ട്ടം. പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും പഴയ ഉപഭോക്താക്കളെ നിലനിർത്തുന്നതിനുമായാണ് കമ്പനികൾ മത്സരിച്ച് ഡിസ്കൗണ്ടുകൾ നൽകുന്നത്. ഒരു ഡെലിവറിക്ക് 25 രൂപ നഷ്ടമാകുന്നുണ്ടെന്നാണ് സൊമാറ്റോയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 43 ശതമാനം കുറവാണിത്. കൂടാതെ കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത് ഇന്ത്യയിൽ നിന്നുള്ള ബിസിനസിലാണെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

ഡിസ്കൗണ്ടുകൾ കൂടാതെ മറ്റ് ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്യാറുണ്ട്. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആരെന്ന് പ്രവചിക്കുന്നവർക്ക് കഴിഞ്ഞ ദിവസം സൊമാറ്റോ ക്യാഷ്ബാക്ക് ഓഫർ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയെ കൃത്യമായി പ്രവചിക്കുന്ന ഉപഭോക്താക്കൾക്ക് 30 ശതമാനം ക്യാഷ്ബാക്ക് ഓഫറാണ് സൊമാറ്റോ നൽകിയത്. സൊമാറ്റോ ഇലക്ഷൻ ലീഗ് എന്നാണ് ഈ മത്സരത്തിന് പേരിട്ടിരുന്നത്.
തെരഞ്ഞെടുപ്പ് ഫലം ഇന്നലെ പ്രഖ്യാപിച്ചതോടെ സൊമാറ്റോയുടെ ക്യാഷ്ബാക്ക് ഓഫർ ഉടൻ ലഭിച്ച് തുടങ്ങും. സൊമാറ്റോ ആദ്യമായല്ല പ്രവചനങ്ങൾക്ക് കാഷ്ബാക്ക് ഓഫർ വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) മത്സര വിജയികളെ കൃത്യമായി പ്രവചിക്കുന്നവർക്കും സമാനമായ ക്യാഷ്ബാക്ക് ഓഫർ കമ്പനി നൽകിയിരുന്നു. സൊമാറ്റോ പ്രീമിയർ ലീഗ് (ZPL) എന്നായിരുന്നു അന്ന് പ്രവചന മത്സരത്തിന്റെ പേര്.
malayalam.goodreturns.in


Click it and Unblock the Notifications