2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് ചരിത്രപരമായ ആധിപത്യമാണ് നൽകിയിരുന്നത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭരണമാറ്റമായിരുന്നു ജനവികാരം. ഇതോടെ 282 സീറ്റുകളുമായി മോദി തരംഗം തന്നെ സൃഷ്ടിച്ചു. എന്നാൽ ഇത്തവണ ആദ്യത്തേതിനേക്കാൾ വലിയ തരംഗമാണ് മോദി സൃഷ്ടിച്ചിരിക്കുന്നത്. കേവല ഭൂരിപക്ഷമായ 272 നേക്കാൾ 20 സീറ്റ് അധികമായി, 302 സീറ്റുകളാണ് ബിജെപിയ്ക്ക് ലഭിച്ചിരിക്കുന്നത്. എന്നാൽ രാജ്യസഭയാണ് ബിജെപിയ്ക്ക് കീറാമുട്ടിയാകുന്നത്. രാജ്യസഭയിലെ കണക്കുകൾ പരിശോധിക്കാം.
രാജ്യസഭയിലെ കണക്കുകൾ ഇങ്ങനെ
245 അംഗ സഭയിൽ 241 പേർ തിരഞ്ഞെടുക്കപ്പെടുന്നവരും നാലു പേർ നോമിനേറ്റ് ചെയ്യപ്പെടുന്നവരുമാണ്. നിലവിൽ ബിജെപിക്കും സഖ്യകക്ഷികൾക്കും കൂടി 102 സീറ്റാണ് രാജ്യസഭയിലുള്ളത്. എന്നുവെച്ചാൽ കേവല ഭൂരിപക്ഷം തികയാൻ 20 സീറ്റിന്റെ കുറവ്. ഇത് മറികടക്കാനാായാൽ മാത്രമേ രാജ്യസഭയിൽ ബിജെപിയ്ക്ക് ഭൂരിപക്ഷം നേടാനാകൂവെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്.
2023ൽ പ്രതീക്ഷ
ഇപ്പോഴത്തെ കണക്കനുസരിച്ച് 2023ഓടെ എങ്കിലും ബിജെപിക്ക് 12 സീറ്റ് കൂടാൻ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരക്ഷകരുടെ വിലയിരുത്തൽ. അതായത് അടുത്ത നാലു വർഷത്തിനുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ ബിജെപിയ്ക്ക് നിർണായകമാകും. മഹരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്, തമിഴ്നാട്, പശ്ചിമബംഗാൾ, കേരളം, അസം, ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഇനി തിരഞ്ഞെടുപ്പ് വരുന്നത്. എന്തായാലും അടുത്തകാലത്തൊന്നും രാജ്യസഭയിൽ ബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് തന്നെയാണ് നിരീക്ഷകരുടെ വാദം.
മോദിയുടെ രണ്ടാം വരവ്
നരേന്ദ്രമോദിയെ വീണ്ടും ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ഇന്ന് തിരഞ്ഞെടുക്കും. പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ വൈകീട്ട് 5 മണിക്കാണ് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംപിമാരെയും രാജ്യസഭാ എംപിമാരെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു കഴിഞ്ഞു. നാളെ വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് നരേന്ദ്രമോദി രാഷ്ട്രപതിയെ കാണും. 30നാകും രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.
കേരളത്തിൽ നിന്ന് ആര്?
ഇത്തവണ കൂടുതൽ പുതുമുഖങ്ങളെയാകും ബിജെപി മന്ത്രിസഭയിലേയ്ക്ക് ക്ഷണിക്കുന്നത്. അതുകൊണ്ട് തന്നെ കേരളത്തിൽ നിന്നുള്ള ബിജെപിയുടെ രാജ്യസഭാംഗം അല്‍ഫോണ്‍സ് കണ്ണന്താനം തുടരുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. വി മുരളീധരന്, സുരേഷ് ഗോപി എന്നീ രാജ്യസഭാ എംപിമാരും മന്ത്രിസഭയിലേക്ക് എത്താനാണ് സാധ്യത.
കേരളത്തിൽ പിടിപ്പുകേടെന്ന് കേന്ദ്രം
ബിജെപിയുടെ മൂന്ന് എംപിമാരും ഒരു മുന്‍ ഗവര്‍ണറുമാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റത്. എന്നിട്ടും കേരളത്തിന് മന്ത്രിസഭയില്‍ അംഗത്വം വേണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. എന്നാല്‍ ഇത്രയും അനുകൂലസാഹചര്യമുണ്ടായിട്ടും ഒരു സീറ്റ് പോലും നേടാനാകാത്തത് സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ.
malayalam.goodreturns.in
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications