അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ക്യാപിറ്റലിന്റെ കീഴിലുള്ള റേഡിയോ ബിസിനസ് സംരംഭം ബിഗ് എഫ്എം വിൽക്കാനൊരുങ്ങുന്നു. പ്രമുഖ മാധ്യമ സ്ഥാപനമായ മ്യൂസിക് ബ്രോഡ്ബാന്റ് ലിമിറ്റഡിനാണ് 1200 കോടി രൂപയുടെ ബിസിനസ് കൈമാറുന്നതെന്ന് അനില്‍ അംബാനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബിഗ് എഫ്എം റേഡിയോ നെറ്റ് വർക്കിന്റെ കീഴിൽ ആർബിഎൻഎല്ലിന് 58 സ്റ്റേഷനുകളാണുള്ളത്.
കരാർ അനുസരിച്ച്, അംബാനിയുടെ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയായ റിലയന്‍സ് ബ്രോഡ്കാസ്റ്റ് നെറ്റ് വര്‍ക്ക് ലിമിറ്റഡ് 24 ശതമാനം ഓഹരികൾ എംബിഎൽ - ജാഗരണ്‍ പ്രകാശന്‍ ലിമിറ്റഡിന് കൈമാറാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇതുമായി രേഖകളൊന്നും ഒപ്പിട്ടിട്ടില്ലെന്ന് ജാഗരണ്‍ പ്രകാശന്‍ ലിമിറ്റഡ് വ്യക്തമാക്കി. എല്ലാ റെഗുലേറ്ററി അംഗീകാരങ്ങളും ലഭിച്ചു കഴിഞ്ഞാൽ എംബിഎൽ അവശേഷിക്കുന്ന ഓഹരികൾ കൂടി 1,050 കോടി രൂപയ്ക്ക് ഏറ്റെടുക്കും. ഇതിനു പുറമേ, റിലയൻസ് ക്യാപിറ്റലിന് ആർ ബിഎൻഎല്ലിന്റെ മറ്റഅ ആസ്തികളിൽ നിന്ന് 150 കോടി രൂപ കൂടി ലഭിത്തും. ഇത് എംബിഎല്ലുമായുള്ള ഇടപാടിന്റെ ഭാഗമല്ല.
അനില്‍ അംബാനി ഗ്രൂപ്പിന്റെ ബാധ്യതകള്‍ തീര്‍ക്കുന്നതിന്റെ ഭാഗമായാണ് റിലയന്‍സ് ക്യാപിറ്റലിന് കീഴിലുള്ള പല സംരംഭങ്ങളും വിറ്റൊഴിയുന്നത്. മൊത്തത്തിലുള്ള ഇടപാടുകളിലൂടെ റിലയൻസ് ക്യാപിറ്റലിന്റെ കടബാധ്യത 1200 കോടി രൂപയാക്കി കുറയ്ക്കും.
പ്രമുഖ എഫ്.എം റേഡിയോ ബ്രോഡ്കാസ്റ്റർ മ്യൂസിക് ബ്രോഡ്കാസ്റ്റ് ലിമിറ്റഡുമായി ആസ്തി പങ്കു വയ്ക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്നും അപ്രധാന ബിസിനസ്സുകൾക്ക് വേണ്ടിയുള്ള കമ്പനിയുടെ ചെലവ് കുറയ്ക്കൽ തന്ത്രത്തിന്റെ ഭാഗമാണ് വിൽപ്പനയെന്നും റിലയൻസ് ക്യാപിറ്റൽ സിഎഫ്ഒ അമിത് ബപ്ന വ്യക്തമാക്കി. ഈ ഇടപാടിലൂടെ റിലയൻസ് ക്യാപിറ്റലിന്റെ കടബാധ്യത 1,200 കോടി രൂപയായി കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
malayalam.goodreturns.in