ദില്ലി: ആധാര്‍ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി. പുതിയ ബില്ല് പ്രകാരം ബാങ്ക് അക്കൗണ്ട് തുടങ്ങാനും മൊബൈല്‍ കണക്ഷന് എടുക്കാനും അധാര് നിര്‍ബന്ധമില്ല. അതേസമയം, താല്പര്യമുള്ളവര്ക്ക് ഇതിനായി ആധാര്‍ ഉപയോഗിക്കാം. നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷ ശുപാര്‍ശ ചെയ്യുന്നതാണ് പുതിയ ബില്ല്.
പാര്‍ലമെന്റില്‍ അവതരിപ്പിക്കും
2016ലെ ആധാര്‍ ആക്ട് ഭേദഗതി ചെയ്താണ് പുതിയ ബില്ല് കൊണ്ടുവന്നിരിക്കുന്നത്. ദി ആധാര്‍ ആന്റ് അതര്‍ ലോസ് (അമെന്റ്മെന്‍്) ബില്ല് ജൂണ്‍ 17ന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനം അംഗീകരിക്കുന്നതോടെ നിലവിലെ 2019 മാര്‍ച്ചിലുള്ള ഓര്‍ഡിനന്‍സിന് പകരം ഇത് പ്രാബല്യത്തില്‍ വരും.
കെവൈസി രേഖയായി ഉപയോഗിക്കാം
ഉപഭോക്താവ് സ്വമേധയാ തയ്യാറാവുന്ന പക്ഷം ബാങ്ക് അക്കൗണ്ടുകളുടെ സാധൂകരണത്തിന് 1885ലെ ടെലഗ്രാഫ് ആക്ട്, 2002ലെ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് എന്നിവ പ്രകാരമുള്ള കെവൈസി (നോ യുവര്‍ കസ്റ്റമര്‍) രേഖയായി ആധാര്‍ കാര്‍ഡ് സ്വീകരിക്കാമെന്ന് കരട് ബില്ല് വ്യക്തമാക്കുന്നുണ്ട്. ചുരുക്കത്തില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും മൊബൈല്‍ കണക്ഷന് എടുക്കുന്നതിനുമുള്ള ഐഡി പ്രൂഫായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാം എന്നര്‍ഥം.
ഓര്‍ഡിനന്‍സിന് സമാനം
2019 മാര്‍ച്ച് രണ്ടിന് രാഷ്ട്രപതി ഒപ്പുവച്ച ആധാര്‍ ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ക്ക് സമാനമായ നിമയങ്ങളാണ് പുതിയ ഭേദഗതി ബില്ലിലൂടെ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. ആധാര്‍ നമ്പര്‍ വ്യക്തമാക്കപ്പെടാതിരിക്കാന് പകരം വെര്‍ച്വല്‍ ഐഡന്റിറ്റി നമ്പര്‍ ഉപയോഗിക്കാനുള്ള അവസരവും പുതിയ ബില്ല് മുന്നോട്ടുവയ്ക്കുന്നുണ്ട്.
18 തികഞ്ഞാല്‍ വേണ്ടെന്നു വയ്ക്കാം
ആധാറിനെ കൂടുതല്‍ ജനസൗഹൃദമാക്കി മാറ്റാനാണ് പുതിയ ബില്ല് ലക്ഷ്യമിടുന്നതെന്ന് കാബിനറ്റ് അംഗീകരിച്ച കരട് രേഖയില്‍ വ്യക്തമാക്കുന്നു. ചെറിയ കുട്ടികള്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കുമെങ്കിലും 18ന് വയസ്സിന് ശേഷം ബയോമെട്രിക് ഐഡിയായ ആധാര്‍ വേണ്ടെന്നു വയ്ക്കാന്‍ പൗരന് പുതിയ ഭേദഗതി ബില്ല് അവകാശം നല്‍കുന്നുണ്ട്.
ദുരുപയോഗം തടയും
ആധാറിന്റെ ദുരുപയോഗം തടയുന്നതിനുള്ള ശക്തമായ വ്യവസ്ഥകളടങ്ങിയതാണ് പുതിയ ബില്ല്. ഇതുപ്രകാരം പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ ആധാര്‍ നമ്പര്‍ വെളിപ്പെടുത്താനോ ഐഡി പ്രൂഫായി ആധാര്‍ ഹാജരാക്കാനോ നിര്‍ബന്ധിക്കാന്‍ ആര്‍ക്കും അവകാശമില്ല.
സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ നല്‍കില്ല
ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനമായ ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള അവകാശം എടുത്തുകളയുന്നതാണ് പുതിയ നിയമം. ഇതുമായി ബന്ധപ്പെട്ട് നേരത്തേ നിയമത്തിലുണ്ടായിരുന്ന 57ാം വകുപ്പ് പുതിയ നിയമത്തില്‍ ഒഴിവാക്കി. ആധാര്‍ കാര്‍ഡ് നല്‍കാത്തതിന്റെ പേരില്‍ എന്തെങ്കിലും സൈവനങ്ങള്‍ നിഷേധിക്കാന്‍ സൗകാര്യ ഏജന്‍സികള്‍ക്ക് അധികാരമില്ലെന്നും ബില്ല് വ്യക്തമാക്കുന്നു.
പിഴ ഒരു കോടി രൂപ വരെ
ആധാര്‍ ആക്ടിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് ശക്തമായ ശിക്ഷയാണ് നിയമം അനുശാസിക്കുന്നത്. നിയമലംഘകരായ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരു കോടി രൂപ വരെയാണ് പിഴയിട്ടിരിക്കുന്നത്. അതിനു ശേഷം നിയമലംഘനം തുടരുന്ന ഓരോ ദിവസവും 10 ലക്ഷം രൂപ അധിക പിഴയായി ഈടാക്കും. നിയമവിരുദ്ധമായി ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ചാല്‍ മൂന്നുവര്‍ഷം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കും. സ്ഥാപനങ്ങളാണെങ്കില്‍ ഒരു ലക്ഷമാണ് പിഴ. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയാല്‍ 10 വര്‍ഷം വരെ തടവും പുതിയ ബില്ല് ശുപാര്‍ശ ചെയ്യുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications