മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ഇന്ത്യൻ യോഗാ ഗുരുവും വ്യവസായ പ്രമുഖനുമായ ബാബാ രാംദേവിന്റെ പതഞ്ജലി ഉത്പന്നങ്ങൾ വിപണിയിൽ റെക്കോർഡ് നേട്ടം കൈവരിച്ച് വിൽപ്പന ആരംഭിച്ചത്. 2014ലെ തിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദി പ്രധാനമന്ത്രി കൂടി ആയതോടെ പതഞ്ജലി ഉത്പന്നങ്ങളുടെ വിൽപ്പന കുതിച്ചുയർന്നു. എന്നാൽ 2019ൽ മോദി വീണ്ടും അധികാരത്തിലേറിയെങ്കിലും പതഞ്ജലിയുടെ ഡിമാൻഡ് ഇടിഞ്ഞു. കാരണങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.
വാർഷിക റിപ്പോർട്ട്
കമ്പനിയുടെ വാർഷിക റിപ്പോർട്ടിലെ കണക്കനുസരിച്ച് പതഞ്ജലിയുടെ വിൽപ്പന 10 ശതമാനം കുറഞ്ഞ് 8,100 കോടി രൂപയിലെത്തിയിരിക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഡിസംബർ വരെയുള്ള ഒമ്പതു മാസക്കാലയളവിൽ മാത്രം പതഞ്ജലിയുടെ വിൽപ്പന 4,700 കോടി രൂപയിലെത്തിയിരുന്നു. വളരെ വേഗത്തിൽ വളർന്നു വന്ന കമ്പനിയാണ് പതഞ്ജലി. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഇടിവിന് പിന്നിലെ കാരണം തിരയുകയാണ് കമ്പനി അധികൃതരും വിപണിയും.
പതഞ്ജലിയുടെ ഇടിവിന് കാരണം
കമ്പനിയുടെ ദ്രുതഗതിയിലുള്ള വളർച്ചയാണ് ഇപ്പോഴത്തെ ഇടിവിന് കാരണം. മറ്റ് കമ്പനികളെപ്പോലെ തന്ന മോദി സർക്കാരിന്റെ 2016ലെ നോട്ടു നിരോധനവും 2017ലെ പുതിയ ചരക്കുകളും സേവന നികുതിയുമൊക്കെ (ജിഎസ്ടി) പതഞ്ജലിയുടെ വളർച്ചയ്ക്ക് കാരണമാണെന്ന് അധികൃതർ പറയുന്നു. എന്നാൽ നിലവിലെ ഇടിവ് കമ്പനി പ്രതീക്ഷിച്ചിരുന്നതാണെന്നും ഇത് പരിഹരിക്കാൻ കഴിയുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
പതഞ്ജലി ഉത്പന്നങ്ങൾ
3500 വിതരണക്കാർ വഴി 47000 കടകളാണ് പതഞ്ജലി ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നത്. ഇടത്തരക്കാരാണ് പതഞ്ജലിയുടെ ഉപഭോക്താക്കളിൽ അധികവും. ലഘു ഭക്ഷണസാധനങ്ങൾ മുതൽ ആയുർവേദ സോപ്പ്, ഷാംപൂ തുടങ്ങി വേദന സംഹാരികൾ വരെ പതഞ്ജലി പുറത്തിറക്കുന്നുണ്ട്. 2006 മുതലാണ് പതഞ്ജലി ഉത്പന്നങ്ങൾ വിപണിയിലെത്തി തുടങ്ങിയത്.
ഗുണനിലവാരമില്ല
നേപ്പാളിൽ ബാബ രാംദേവിന്റെ പതഞ്ജലി ഉത്പന്നങ്ങൾക്ക് നിരോധനനം ഏർപ്പെടുത്തിയിരുന്നു. ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് നേപ്പാളിൽ പതഞ്ജലി ആയുർവേദയുടെ ആറ് ഉത്പന്നങ്ങൾ നിരോധിച്ചത്. ദിവ്യ ഗസർ ചൂർണ, ബഹുചി ചൂർണ, അംല ചൂർണ, ത്രിഫല ചൂർണ, അദിവ്യ ചൂർണ, അശ്വഗന്ധ എന്നിവയാണ് നിരോധിച്ച ഉത്പന്നങ്ങൾ. ഉത്തരാഖണ്ഡിലെ ദിവ്യ ഫാർമസിയിലാണ് ഇവ ഉത്പാദിപ്പിക്കുന്നത്.
ആചാര്യ ബാലകൃഷ്ണ കോടീശ്വര പട്ടികയിൽ
കമ്പനി നഷ്ട്ടത്തിലാണെങ്കിലും രാജ്യത്തെ പല പ്രമുഖരെയും കടത്തിവെട്ടി കോടീശ്വരന്‍മാരുടെ ഫോബ്‌സ് പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് പതഞ്ജലിയുടെ സഹസ്ഥാപകൻ ആചാര്യ ബാലകൃഷ്ണ. 2018ലെ ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരുടെ കൂട്ടത്തില്‍ 15ാമത്തെ സ്ഥാനമാണ് ആചാര്യ ബാലകൃഷ്ണയുടേത്. 5 ബില്യന്‍ ഡോളറാണ് ആചാര്യയുടെ ആസ്തിയെന്ന് ഫോബ്‌സ് മാഗസിന്‍ പറയുന്നു. ബാബാ രാംദേവിനൊപ്പം അദ്ദേഹം സ്ഥാപിച്ച പതഞ്ജലി ആയുര്‍വേദയിലെ 98.6 ശതമാനം ഓഹരികളും ആചാര്യയുടെ കൈകളിലാണ്.
malayalam.goodreturns.in
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications