തെഹ്റാന്: ഇറാന്റെയും ഹോര്‍മുസ് കടലിടുക്കിന്റെയും സമീപത്തായി ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിലകുതിച്ചുയര്‍ന്നു. വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിന് ശേഷം അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ നിരക്കില്‍ 4.45 ശതമാനമാണ് വര്‍ധിച്ചത്. ഇതോടെ നിരക്ക് ബാരലിന് 62.64 ഡോളറായി. സൗദിയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെയാണ് കൊക്കുവ കറേജസ്, ഫ്രന്റ് ആള്‍ട്ടയര്‍ എന്നീ കപ്പലുകള്‍ക്കു നേരേ ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരെയും ഇറാന് നാവിക സേന രക്ഷപ്പെടുത്തിയിരുന്നു.
ഇറാനെതിരായ അമേരിക്കന്‍ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര എണ്ണ വിപണിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടയിലാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. ഉപരോധത്തിന്റെ പ്രതിഫലനം വിപണിയില്‍ പ്രകടമാവാതിരിക്കാന്‍ എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കും അമേരിക്കയും ചേര്‍ന്ന് നടത്തിയ ഇടപെടലുകള്‍ കാരണം ക്രൂഡോയില്‍ വില ബാരലിന് 60 ഡോളറിന് താഴെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ പുതിയ ആക്രമണത്തോടെ വിപണിയിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതിനിടെ, ഒമാന്‍ ഉള്‍ക്കടലില്‍ ഇന്നലെ എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നും അതിനു തങ്ങളുടെ പക്കല്‍ തെളിവുണ്ടെന്നുമുള്ള വാദവുമായി അമേരിക്ക രംഗത്തെത്തി. ആക്രമിക്കപ്പെട്ട കൊക്കുവ കറേജ്യസ് കപ്പലിനുസമീപം പൊട്ടാതെകിടന്ന കാന്തിക സ്ഫോടകവസ്തുക്കള്‍ ഇറാന് നാവികസേന മാറ്റുന്ന ദൃശ്യങ്ങളാണ് യുഎസ് സൈനികവൃത്തങ്ങള്‍ പുറത്തുവിട്ടത്. നേരത്തേ ഫുജൈറ തീരത്ത് എണ്ണക്കപ്പലുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നിലും ഇറാനാണെന്ന് അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications