ഇന്നലെ പ്രഖ്യാപിച്ച യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്കിൽ മാറ്റമില്ല. രണ്ട് ദിവസങ്ങളിലായി ചേര്‍ന്ന ഫെഡറല്‍ റിസര്‍വ് യോഗത്തിനൊടുവിലാണ് തീരുമാനം. എന്നാൽ സ്ഥിതിഗതികൾ പരിശോധിച്ച് വർഷാവസാനം പലിശ നിരക്കിൽ അയവു വരുത്താനുള്ള സാധ്യതകൾ കൂടുതലാണെന്നാണ് നിരീക്ഷകരുടെ കണ്ടെത്തൽ.
സെൻട്രൽ ബാങ്ക് വരും സാമ്പത്തിക പ്രവചനങ്ങളിൽ ഒന്നോ രണ്ടോ തവണ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്നും എന്നാൽ 2020 വരെ നിരക്ക് കുറയ്ക്കൽ കാണില്ലെന്നുമാണ് കണ്ടെത്തൽ. എന്നാൽ ജൂലൈയിൽ പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് വിപണിയിലെ പ്രതീക്ഷ.
നിലവിലെ ഫെഡറൽ റിസർവ് പലിശ നിരക്ക് 2.25% ആണ്. ഇതേ നിരക്ക് തുടരുന്നതിനായി ഫെഡറൽ റിസർവ് കമ്മിറ്റിയിലെ 10 പേരിൽ 9 പേരും വോട്ട് ചെയ്തു. ഒരാൾ മാത്രമാണ് വ്യത്യസ്തമായ നിരക്കിനായി വോട്ട് ചെയ്തത്. സെന്റ് ലൂയിസ് ഫെഡ് പ്രസിഡന്റ് ജെയിംസ് ബുള്ളാർഡ് ആണ് നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വോട്ട് ചെയ്തത്.
നിരക്ക് നിലനിർത്താനുള്ള തീരുമാനം നിക്ഷേപകരെ ആകർഷിച്ചില്ലെങ്കിലും വോട്ട് വിഭജിച്ച് പോയതോടെ ജൂലൈയിൽ നിരക്ക് ഇളവിന് സാധ്യതയുണ്ടെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.
malayalam.goodretuerns.in