A Oneindia Venture

വായ്പാ തിരിച്ചടവില്‍ മനപ്പൂര്‍വം വീഴ്ച; പൊതുമേഖലാ ബാങ്കുകള്‍ക്ക് ലഭിക്കാനുള്ളത് ഒന്നര ലക്ഷം കോടി രൂപ

ദില്ലി: വായ്പയെടുത്ത ശേഷം തിരിച്ചടവിന് ശേഷിയുണ്ടായിട്ടും മനപ്പൂര്‍വം വീഴ്ച വരുത്തുന്നവരുടെ എണ്ണം രാജ്യത്ത് കൂടിവരുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു മാത്രം ഈയിനത്തില്‍ ഒന്നു ട്രില്യന്‍ രൂപ (ഒന്നര ലക്ഷം കോടി രൂപ) കിട്ടാനുള്ളതായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. 2018-19 സാമ്പത്തിക വര്‍ഷത്തിലെ മാത്രം കണക്കാണിത്.

വില്‍ഫുള്‍ ഡിഫോള്‍ട്ടേഴ്‌സ്

വില്‍ഫുള്‍ ഡിഫോള്‍ട്ടേഴ്‌സ്

വായ്പാ തിരിച്ചടവിന് കഴിവുണ്ടായിട്ടും അതില്‍ മനപ്പൂര്‍വം വീഴ്ച വരുത്തുന്ന വന്‍കിട കമ്പനികളെയാണ് വില്‍ഫുള്‍ ഡിഫോള്‍ട്ടേഴ്‌സിന്റെ (മനപ്പൂര്‍വം വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തുന്നവര്‍) പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിന് മറുപടിയായാണ് ധനകാര്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

കൂടുതല്‍ കിട്ടാനുള്ളത് എസ്ബിഐക്ക്

കൂടുതല്‍ കിട്ടാനുള്ളത് എസ്ബിഐക്ക്

ഇതില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)ക്കാണ് ഏറ്റവും കൂടുതല്‍ വായ്പാ തിരിച്ചടവ് മുടങ്ങിക്കിടക്കുന്നത്. ആകെ തുകയുടെ മൂന്നിലൊന്ന് വരും ഇതെന്നാണ് കണക്കാക്കപ്പെടുന്നത്. അതായത് 46,158 കോടി രൂപ. ഇത്തരത്തില്‍ വായ്പ തിരികെ ലഭിക്കാനുള്ളതില്‍ രണ്ടാം സ്ഥാനം പഞ്ചാബ് നാഷനല്‍ ബാങ്കാണ്. 25,090 കോടി രൂപയാണ് ഈ വകയില്‍ ബാങ്കിന് ലഭിക്കാനുള്ളത്. ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 9,890 കോടി രൂപയും ഈയിനത്തില്‍ ലഭിക്കാനുണ്ട്.

തട്ടിപ്പുനടത്തിയതി വമ്പന്‍മാര്‍

തട്ടിപ്പുനടത്തിയതി വമ്പന്‍മാര്‍

മദ്യരാജാവ് വിജയ് മല്യ, രത്‌ന വ്യാപാരി നിരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോസ്‌കി തുടങ്ങിയവര്‍ കോടികള്‍ വായ്പയെടുത്ത ശേഷം വിദേശരാജ്യങ്ങളിലേക്ക് മുങ്ങിയതിനെ തുടര്‍ന്ന് ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്ീകരിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയരുന്നു. ബ്രിട്ടനിലും മറ്റും കഴിയുന്ന ഇവരെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്.

1475 പേര്‍ക്കെതിരേ പോലിസില്‍ പരാതി

1475 പേര്‍ക്കെതിരേ പോലിസില്‍ പരാതി

ഇത്തരം സ്ഥാപനങ്ങളെയും വ്യക്തികളെയും കാപിറ്റല്‍ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടിയുമായി മുന്നോട്ടുപോവാനും ഇവര്‍ക്ക് അവസരം നല്‍കില്ല. ഇത്തരം വായ്പാ തട്ടിപ്പുകള്‍ നടത്തിയ ആളുകള്‍ രാജ്യംവിടുന്നത് തടയാന്‍ ഇവര്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ബാങ്ക് തലവന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷത്തിനിടയില്‍ ഇത്തരം വായ്പാ തട്ടിപ്പുകള്‍ നടത്തിയവര്‍ക്കെതിരേ പൊതുമേഖലാ ബാങ്കുകള്‍ 1,475 പരാതികള്‍ പോലിസില്‍ നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X