രാജ്യത്ത് 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ധനവിലയില്‍ കുറവുണ്ടാകാന്‍ സാധ്യതയെന്ന് സാമ്പത്തിക സര്‍വ്വേ. വെളളിയാഴ്ച നടക്കുന്ന കേന്ദ്രബജറ്റിന് മുന്നോടിയായി പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിച്ച സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇന്ധനവില കുറയുമെന്ന സൂചനയുളളത്. അന്താരാഷ്ട്രതലത്തില്‍ തുടരുന്ന ക്രൂഡ് ഓയില്‍ പ്രതിസന്ധിയ്ക്ക് പരിഹാരമുണ്ടാകുമെന്നാണ് സര്‍വ്വേയുടെ കണ്ടെത്തല്‍.
ദുബായ് വിമാനത്താവളത്തിലെത്തുന്നവർക്ക് ഇനി രൂപ ദിർഹമാക്കേണ്ട, ഇടപാടുകൾക്ക് രൂപ തന്നെ മതി
ഇന്ധനവില കുറയുന്നതോടെ പണപ്പെരുപ്പത്തെ നിയന്ത്രിക്കാനാകും. ഇത് ജനങ്ങള്‍ക്ക് ധനസമാഹരണത്തിനുളള വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യമാണ് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 2018-19 സാമ്പത്തികവര്‍ഷത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കായ 6.8 ശതമാനമാണ് രേഖപ്പെടുത്തിയിരുന്നത്. വരുന്ന സാമ്പത്തികവര്‍ഷം ഇത് ഏഴ ശതമാനമായി വര്‍ധിക്കുമെന്നും സര്‍വ്വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.