ബജറ്റ് 2019: കേരളത്തിന് കിട്ടിയത് എന്ത്? മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ

കേരളത്തോട് അനുഭാവമില്ലാത്ത ബജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെസ്ബുക്ക് കുറിപ്പിലാണ് മുഖ്യമന്ത്രി മോദി സർക്കാരിന്റെ കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രത്തിന്റെ ഇന്ധന വില വര്‍ധനവ് ഏറ്റവും അധികം ബാധിക്കുക കേരളത്തെയാണ്. ചരക്കുകൂലി മുതല്‍ നിത്യോപയോഗ സാധനങ്ങളുടെ വില വരെ വര്‍ദ്ധിപ്പിക്കുന്ന ബജറ്റാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ പ്രതീക്ഷയായ എയിംസ് ഇത്തവണയും ബജറ്റില്‍ ഉള്‍പ്പെട്ടില്ല. പ്രളയാനന്തര പുനരധിവാസത്തിന് പ്രത്യേക സഹായമില്ല. കൊച്ചി ഷിപ് യാര്‍ഡ്, റബര്‍ ബോര്‍ഡ് എന്നിവക്കുള്ള വിഹിതം വെട്ടിക്കുറച്ചെന്നും കേരളത്തിലെ ഉള്‍നാടന്‍ ജലപാതയെ അവഗണിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ബജറ്റ് 2019: കേരളത്തിന് കിട്ടിയത് എന്ത്? മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ

കേരളം പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ഉന്നയിച്ച വായ്പാപരിധി വര്‍ധിപ്പിക്കലുള്‍പ്പെടെയുള്ള ആവശ്യങ്ങളോട് മുഖംതിരിച്ചു നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍, പുതിയ ബജറ്റ് നിര്‍ദേശങ്ങളിലൂടെ ദുസ്സഹമായ ഭാരം കേരളത്തിനുമേല്‍ അടിച്ചേല്‍പിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറുപ്പിൽ വ്യക്തമാക്കി.

അതേ സമയം നികുതി വിഹിതത്തില്‍ 1190 കോടി രൂപ അധികമായി ലഭിക്കും. 20,228.33 കോടി രൂപയാണ് നികുതി വിഹിതമായി കേരളത്തിന് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1190.01 കോടി രൂപ വര്‍ധനവ് കേരളത്തിന് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 19,038.17 കോടി രൂപയായിരുന്നു കേരളത്തിന്റെ വിഹിതം.

 malayalam.goodreturns.in

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X