മോദി മന്ത്രിസഭയുടെ ആദ്യബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചുതുടങ്ങി. ചെറുകിട, ഇടത്തര വ്യാപാര മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്നതാണ് ഇത്തവണത്തെ കേന്ദ്രബജറ്റെന്നാണ് പൊതുവെയുളള വിലയിരുത്തല്‍. ചെറുകിട വ്യാപാരികള്‍ക്കായി പ്രധാനമന്ത്രി കരംയോഗി മാന്‍ദണ്ഡ് പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു. 1.5 കോടി രൂപയില്‍ കുറവ് വിറ്റുവരവുളള ചെറുകിട കച്ചവടക്കാര്‍ക്കായിരിക്കും പെന്‍ഷന്‍ നല്‍കുകയെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ബജറ്റ് 2019: ഓഹരി വിപണി കുത്തനെ താഴേയ്ക്ക്, സെൻസെക്സിൽ 150 പോയിന്റ് ഇടിഞ്ഞു
മൂന്നു കോടിയോളം ചെറുകിട കച്ചവടക്കാര്‍ക്കും വ്യാപാരികള്‍ക്കും പുതിയ പെന്‍ഷന്‍ പദ്ധതി പ്രയോജനകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ടും മാത്രമാണ് പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളാകുന്നതിനായി വേണ്ടിവരിക. ബാക്കി കാര്യങ്ങള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും.
പ്രധാനമന്ത്രി ശ്രാം യോഗി മാന്‍ധന്‍ യോജന എന്ന പേരില്‍ സമാനരീതിയിലുളള പെന്‍ഷന്‍ പദ്ധതി നേരത്തെ ഇടക്കാല ബജറ്റില്‍ അവതരിപ്പിച്ചിരുന്നു. 18 നും 40 നുമിടയില്‍ പ്രായമുളള അസംഘടിതമേഖലയിലെ തൊഴിലാളികളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നത്. തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തില്‍ ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കായി പുതിയ വായ്പ പദ്ധതിയും നിര്‍മ്മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനത്തിലുണ്ട്.