റിലയന്‍സിന്റെ 20 ശതമാനം ഓഹരി സൗദി അരാംകോയ്ക്ക്

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ എണ്ണ ശുദ്ധീകരണ ബിസിനസില്‍ പങ്കാളികളാകാന്‍ ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായി സൗദി അരാംകോ. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഇരുപതു ശതമാനം ഓഹരി അരാംകോ വാങ്ങും. ഇതു സംബന്ധിച്ച താത്പര്യപത്രത്തില്‍ സൗദി അരാംകോ അധികൃതര്‍ ഒപ്പുവെച്ചു.

റിലയൻസ് സൌദി അരാംകോ കരാർ

7,500 കോടി ഡോളര്‍ ചിലവിലാണ് റിലയന്‍സ് ഓഹരികള്‍ സൗദി അരാംകോ വാങ്ങുക. രാജ്യം ഇന്നുവരെ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എണ്ണ ശുദ്ധീകരണ ബിസിനസില്‍ മാത്രം 5.7 ലക്ഷം കോടി രൂപയുടെ വരുമാനം റിലയന്‍സ് നേടിയിരുന്നു.

അരാംകോ കരാർ

ഈ സാമ്പത്തിക വര്‍ഷം ത്രൈമാസ പാദം 12 ശതമാനം ഇടിവ് സംഭവിച്ചെങ്കിലും ലോകത്തെ ഏറ്റവും ലഭകരമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സൗദി അരാംകോ. സൗദി അറേബ്യന്‍ നാഷണല്‍ പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കമ്പനിയാണ് സൗദി അരാംകോയുടെ ഉടമസ്ഥര്‍.

റിലയൻസ് അരാംകോ കരാർ

ഓഹരി സ്വന്തമാക്കുന്നതിന് പുറമെ റിലയന്‍സിന്റെ ജംനഗര്‍ സംസ്‌കരണ ശാലയില്‍ പ്രതിദിനം അഞ്ചു ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണ എത്തിക്കാനും സൗദി അരാംകോ തീരുമാനിച്ചിട്ടുണ്ട്. ദീര്‍ഘകാലടിസ്ഥാനത്തിലായിരിക്കും ഈ കരാര്‍. ഇതുവഴി എണ്ണ വ്യവസായത്തില്‍ കൂടുതല്‍ പിടിമുറുക്കാന്‍ അരാംകോയ്ക്ക് കഴിയും.

റിലയൻസ് ഇൻഡസ്ട്രീസ്

നിലവില്‍ ലോകത്തെ ഏറ്റവും വലിയ എണ്ണ സംസ്‌കരണ ശാലയാണ് ജംനഗറിലേത്. പ്രതിദിനം 140 കോടി ബാരല്‍ അസംസ്‌കൃത എണ്ണ ശുദ്ധീകരിക്കാനുള്ള ശേഷി ഇവിടുണ്ട്. അടുത്ത പത്തുവര്‍ഷത്തിനകം പ്രതിദിനം 200 കോടി ബാരല്‍ അസംസ്‌കൃത എണ്ണ ശുദ്ധീകരിക്കാനുള്ള ശേഷി ജംനഗര്‍ ശാല കൈവരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X