സ്വര്‍ണത്തിന് ഇന്നും പവന് 28,000 രൂപ. 3500 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഈ മാസം ആദ്യം 25680 രൂപയായിരുന്നു ഒരു പവന്റെ വില. എന്നാൽ വെറും 15 ദിവസത്തിനുള്ളിൽ കൂടിയത് 2,320 രൂപയാണ്. നാലു വര്‍ഷം കൊണ്ട് പവന് 9280 രൂപയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്.
എംസിഎക്‌സിൽ, ഒക്ടോബർ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.13 ശതമാനം ഉയർന്ന് 38,212 രൂപയിലെത്തി. അതുപോലെ തന്നെ എംസിഎക്‌സിലെ സിൽവർ ഫ്യൂച്ചറുകൾ 44,100 രൂപയിലും എത്തി. കഴിഞ്ഞ ദിവസം വെള്ളിയ്ക്ക് എക്കാലത്തെയും ഉയർന്ന നിരക്കായ കിലോയ്ക്ക് 45,000 രൂപയിലെത്തിയിരുന്നു. ഇതോടെ വെള്ളി നാണയങ്ങളുടെയും ഡിമാൻഡ് ഉയർന്നിട്ടുണ്ട്.
സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ വിപണിയില്‍ പ്രകടമായതും സുരക്ഷിത നിക്ഷേപമെന്നനിലയില്‍ ആഗോളതലത്തില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിപ്പിച്ചതുമാണ് വിലവര്‍ധനയ്ക്കുപിന്നില്‍.
ഇന്ത്യയിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില ഉയരാൻ കാരണം യുഎസ് ഡോളറിനെതിരായ രൂപയുടെ ഇടിവാണ്. രൂപയുടെ വില ഇടിയുമ്പോൾ വിലയേറിയ ലോഹങ്ങളുടെ ഇറക്കുമതി വിലയും വർദ്ധിക്കും. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ ആറുമാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇപ്പോൾ.
malayalam.goodreturns.in