ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഓഗസ്റ്റ് 18 വരെ നാല് ദിവസത്തേക്ക് എല്ലാ ഫാക്ടറികളും അടച്ചിട്ടുണ്ടെന്ന് റെഗുലേറ്ററി ഫയലിംഗില്‍ ഹീറോ മോട്ടോകോര്‍പ്പ് പറഞ്ഞു. ആഗസ്ത് 15 മുതല്‍ 18 വരെ നാല് ദിവസത്തേക്ക് നിര്‍മ്മാണശാലകള്‍ അടച്ചിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വാതന്ത്ര്യദിനം, രക്ഷാബന്ധന് തുടങ്ങിയ അവധി ദിവസങ്ങള്‍ കാരണം വിപണിയില്‍ ആവശ്യക്കാര്‍ കുറയുമെന്നതിനാലാണ് ഉല്‍പ്പാദനത്തിലും കുറവു വരുത്തുന്നതെന്നാണ് കമ്പനി പറയുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാല്‍ വിവിധ അവധി ദിവസങ്ങള്‍ അടുത്തടുത്ത് വരുന്നതിനാലുള്ള സാധാരണ നടപടി മാത്രമാണിതെന്നാണ് കമ്പനി പറയുന്നത്. വില്‍പ്പനയിലുണ്ടായ ഇടിവ് കാരണം ഹീറോ മോട്ടോകോര്‍പ്പ് ഉത്പാദനം കുറയ്ക്കുകയാണ്. ഈ വര്‍ഷം ഏപ്രില്‍-ജൂലൈ കാലയളവില്‍ ഇരുചക്ര വാഹന വിപണിയില്‍ 24,66,802 യൂണിറ്റാണ് ഉത്പാദനം. കഴിഞ്ഞ വര്‍ഷം ഇത് 12.03 ശതമാനം കുറഞ്ഞു. ജൂലൈയില്‍ മാത്രം ഹീറോയുടെ വില്‍പ്പന 21.18 ശതമാനം ഇടിഞ്ഞ് 5,35,810 ലെത്തി. മുന്‍ വര്‍ഷം ഇത് 6,79,862 യൂണിറ്റായിരുന്നു.
സ്വർണ വില സർവ്വകാല റെക്കോർഡിൽ; പവന് 28000 രൂപ തന്നെ
രാജ്യത്തെ വാഹനവിപണി കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തില്‍ ഹീറോയുടെ ഈ നടപടിയെ വാഹന ലോകം ആകാംക്ഷയോടെയും സംശയത്തോടെയുമാണ് ഉറ്റുനോക്കുന്നത്. അതേ സമയം ആവശ്യക്കാര്‍ കുറഞ്ഞതോടെ അശോക് ലെയ്ലാന്ഡിന്റെ ഉത്തരാഖണ്ഡ് പന്ത് നഗര്‍ പ്ലാന്റ് ജൂലൈയില്‍ ഒമ്പത് ദിവസം അടച്ചിട്ടിരുന്നു. വര്‍ഷം 1.5 ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന ഈ പ്ലാന്റ് ജൂണിലും ഒരാഴ്ച അടച്ചിട്ടിരുന്നു.ജൂലൈയില്‍ ഇരുചക്ര വാഹന വിപണിയില്‍ മുഴുവനായി ഉണ്ടായ ആകെ ഇടിവ് 16.82 ശതമാനമാണ്. മുന്‍ വര്‍ഷം ജൂലൈയില്‍ 18,17,406 യൂണിറ്റുകള്‍ വിറ്റഴിച്ചപ്പോള്‍ ഈ വര്‍ഷം അത് 15,11,692 മാത്രമായിരുന്നു.ആദ്യ പാദത്തില്‍ നിലവിലുണ്ടായിരുന്ന മന്ദഗതിയിലുള്ള വിപണി അന്തരീക്ഷം രണ്ടാം പാദത്തിന്റെ തുടക്കത്തിലും തുടരുകയാണ്