ബെംഗലൂരു: രാജ്യത്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഘലയിലേക്ക് പുതിയ ഒരാള്‍ കൂടി കടന്നു വരികയാണ്.പുത്തന്‍ പരീക്ഷണത്തിനൊരുങ്ങുന്നുവെന്ന് മറ്റാരുമല്ല യുഎസ് ഓണ്‍ലൈന്‍ ഭീമനായ ആമസോണ്‍ ആണ്. സൊമാറ്റോയും സ്വിഗ്ഗിയും അടക്കമുള്ള കമ്പനികള്‍ നല്കുന്നതിനേക്കാള് കൂടുതല്‍ കമ്മീഷന് നല്കി ഈ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കാനാണ് ആമസോണിന്റെ പുതിയ നീക്കം.
ദീപാവലിയ്ക്ക് ബെംഗലൂരുവില്‍ സര്‍വീസ് ആരംഭിക്കുമെന്ന് ആമസോണ്‍ അറിയിച്ചു. ആമസോണ്‍ റസ്റ്റോറന്റ് എന്ന ബ്രാന്‍ഡ് നാമത്തിലായിരിക്കും സേവനം ആരംഭിക്കുക. ഇപ്പോള്‍ ഇന്ത്യയിലുള്ള ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളും റസ്റ്റോറന്റുകളുമായി തര്‍ക്കം രൂക്ഷമായിരിക്കുന്ന വേളയിലാണ് ആമസോണും എത്തുക. വിതരണക്കാര്‍ക്ക് 15 മുതല്‍ 17 ശതമാനം വരെ കമ്മീഷന് റസ്റ്റോറന്റുകള്‍ നല്‍കുന്നുണ്ട്. ഇതിന് പുറമേ ഇന്‍ട്രോഡക്റ്ററി ഫീസായി 6 മുതല്‍ 7 ശതമാനം വരെ നല്‍കുന്നുമുണ്ട്. ഇത് അധികമാണെന്ന് പറഞ്ഞാണ് ഇരു കൂട്ടരും തമ്മില്‍ തര്‍ക്കം മുറുകിയിരിക്കുന്നത്.
രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍; പുതിയ പരിഷ്കാരങ്ങള്‍ ഉടന്‍ വേണമെന്ന് രഘുറാം രാജന്
ആമസോണിന്റെ ഭക്ഷ്യ വിതരണ സമാരംഭം ഈ മേഖലയിലെ പണമിടപാട് കൂടുതല്‍ ശക്തമാക്കുമെന്ന് നിക്ഷേപകര്‍ ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞജൂണില്, ആമസോണ്‍ അമേരിക്കയിലെ നാല് വര്‍ഷം പഴക്കമുള്ള ആമസോണ്‍ റെസ്റ്റോറന്റ് ഡെലിവറി സേവനം അടച്ചുപൂട്ടിയിരുന്നു,കൂടാതെ യൂറോപ്പില്‍, യുകെയില്‍ സ്വന്തം സേവനം നിര്‍ത്തലാക്കിയ ശേഷം ഡെലിവറൂ എന്ന ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമില്‍ നിക്ഷേപം നടത്തി വരികയായിരുന്നു ആമസോണ്‍.
ഇനി പേഴ്സിൽ കാർഡുകൾ കൊണ്ടുനടക്കേണ്ട; എസ്ബിഐ ഡെബിറ്റ് കാർഡുകൾ ഒഴിവാക്കുന്നു, പകരം എന്ത്?
രാജ്യത്തെ 1,200ലേറെ റസ്റ്റോറന്റുകള്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളുമായുള്ള സഹകരണം അടുത്തിടെ നിര്‍ത്തിയിരുന്നു.സൊമാറ്റോ പോലുള്ള ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളും റസ്റ്റോറന്റുകളുമായി തുടരുന്ന തര്‍ക്കങ്ങളെതുടര്‍ന്നാണ് പിന്മാറ്റം. മുംബൈ, ഡല്‍ഹി, ബെംഗളുരു, കൊല്‍ക്കത്ത, ഗോവ, പുണെ, വഡോദര തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഭക്ഷണശാലകളാണ് ഇവരുമായുള്ള ഇടപാട് വേണ്ടെന്നുവെച്ചത്.