ഇന്ത്യയിലെ മധ്യവർഗത്തിന് ആശ്വാസം പകരുന്ന തീരുമാനവുമായി മോദി സർക്കാർ. മധ്യവർഗക്കാരുടെ വ്യക്തിഗത ആദായനികുതിയിൽ ഗണ്യമായ കുറവ് വരുത്താനാണ് സർക്കാരിന്റെ തീരുമാനം. ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ് (ഡിഡിടി) സ്വീകർത്താവിൽ നിന്ന് മാത്രമേ ഈടാക്കാവൂവെന്നും കമ്പനികൾക്ക് ഈ നികുതി ചുമത്തരുതെന്നും ഡയറക്ട് ടാക്സ് കോഡ് സമിതിയുടെ നിർദ്ദേശം. സമിതി നിർദ്ദേശിച്ചിരിക്കുന്ന മറ്റ് ചില പ്രധാന പരിഷ്കാരങ്ങൾ സംബന്ധിച്ച സൂചനകൾ ഇവയാണ്.
നികുതി പരിഷ്കാരങ്ങൾ
സ്റ്റാർട്ടപ്പുകൾക്കും വിദേശ കമ്പനികൾക്കുമുള്ള ചില നികുതി നിയമങ്ങളിലും മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. പാനലിന്റെ പല ശുപാർശകളും നിലവിലെ നിയമങ്ങളും നടപടിക്രമങ്ങളും ലളിതമാക്കുന്നവയാണ്. മാത്രമല്ല നികുതിദായകർക്ക് ഇത് കൂടുതൽ സൗകര്യപ്രദവുമാകും. അഖിലേഷ് രഞ്ജന്റെ നേതൃത്വത്തിലുള്ള പാനൽ തിങ്കളാഴ്ച റിപ്പോർട്ട് ധനമന്ത്രി നിർമ്മല സീതാരാമന് സമർപ്പിച്ചു. കോർപ്പറേഷൻ നികുതിയിൽ നിർദ്ദേശിച്ചിരിക്കുന്ന ഇളവുകൾ സംബന്ധിച്ച വിശദാംശങ്ങൾ സർക്കാർ ഉടൻ പുറത്തു വിടുമെന്നാണ് വിവരം.
കോര്‍പറേറ്റുകള്‍ക്ക് ആശ്വാസം
വന്‍കിട കോര്‍പറേറ്റുകള്‍ക്ക് ഗുണകരമാകുന്ന പ്രഖ്യാപനമാണ് നടപ്പിലാക്കാൻ പോകുന്നതെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നികുതി ഘടന ലളിതവല്‍ക്കരിക്കുകയും ചെയ്യും. ഉയര്‍ന്ന നികുതി സ്വകാര്യ നിക്ഷേപത്തിന് തടസം നില്‍ക്കുന്നുണ്ടെന്നും ഇത് കുറയ്ക്കാന്‍ നടപടിയുണ്ടാകുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഉയർന്ന കോർപ്പറേഷൻ നികുതിയുടെ സ്വകാര്യ നിക്ഷേപത്തിനും വളർച്ചയ്ക്കും ഒരു പ്രധാന തടസ്സമാണെന്ന് ധനമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.
കോർപ്പറേഷൻ നികുതി
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 99.3 ശതമാനം കമ്പനികളുടെ കോർപ്പറേഷൻ നികുതി നിരക്ക് 25 ശതമാനമായി സർക്കാർ കുറച്ചിട്ടുണ്ടെങ്കിലും, വൻകിട കോർപ്പറേഷനുകൾ സെസ്സുകളും സർചാർജുകളുമടക്കം 30 ശതമാനം നികുതി നൽകുന്നത് തുടരുന്നതിനാൽ ഈ നീക്കം ഭാഗികമായി മാത്രമേ ഫലപ്രദമായിട്ടുള്ളൂ. റിപ്പോർട്ടിലെ ശുപാർശകളെ അടിസ്ഥാനമാക്കി സർക്കാർ ഡയറക്ട് ടാക്സ് ചട്ടക്കൂട് മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഖിലേഷ് രഞ്ജൻ പാനൽ
ഓഹരി ഉടമകൾക്ക് ലാഭം വിതരണം ചെയ്യുന്നതിലെ ട്രിപ്പിൾ ടാക്സേഷന്റെ അപാകത അഖിലേഷ് രഞ്ജൻ പാനൽ ശരിയാക്കിയതായാണ് വിവരം. നിലവിൽ, കമ്പനിയുടെ പക്കൽ നിന്ന് 20.6% ഡിഡിടിയാണ് ഈടാക്കുന്നത്. കൂടാതെ ഓഹരി ഉടമകളുടെ കൈയിൽ നിന്ന് 10 ലക്ഷം രൂപയിൽ നിന്നുള്ള വരുമാനത്തിന് 10% നികുതിയും ഈടാക്കുന്നു. ഒരേ സ്ഥാപനം തന്നെ കോർപ്പറേറ്റ് നികുതി അടച്ചതിനുശേഷം ഈ നികുതികളും നൽകേണ്ടി വരുന്നു. ഇത് ഒരേ ഉറവിടത്തിൽ നിന്നുള്ള വരുമാനത്തിന്റെ മൂന്നിരട്ടി നികുതിയായാണ് കണക്കാക്കുന്നത്.
നികുതി നിയമങ്ങൾ പൊളിച്ചെഴുതും
രാജ്യത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾക്കനുസൃതമായി ഡയറക്ട് ടാക്സ് കോഡ് കൊണ്ടുവരികയെന്നതാണ് പാനലിനെ ചുമതല. നിലവിലുള്ള 58 വർഷം പഴക്കമുള്ള ആദായനികുതി നിയമത്തെ (1961ലെ) മാറ്റിസ്ഥാപിക്കുകയാണ് ഇതുവഴി സർക്കാർ ലക്ഷ്യമിടുന്നത്. മെയ് 31 നകം ടാസ്‌ക് ഫോഴ്‌സ് റിപ്പോർട്ട് സമർപ്പിക്കേണ്ടതായിരുന്നുവെങ്കിലും റിപ്പോർട്ട് സമർപ്പിക്കാൻ അന്നത്തെ ധനമന്ത്രി അരുൺ ജെയ്‌റ്റ്‌ലി രണ്ടുമാസം നീട്ടി നൽകുകയായിരുന്നു. 2019 ഓഗസ്റ്റ് 16 നകം റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ചില പുതിയ അംഗങ്ങൾ കൂടുതൽ വിവരങ്ങൾ നൽകാൻ കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.
malayalam.goodreturns.in
More From GoodReturns

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

ബെംഗളൂരു നിവാസികൾക്ക് ആശ്വാസം, കാത്തിരുന്ന് കാല് വേദനിക്കില്ല, യെല്ലോ ലൈനിൽ ട്രെയിൻ പെട്ടെന്ന് എത്തും

സ്വർണവില കുതിക്കുന്നു, 2 ദിവസം കൊണ്ട് കൂടിയത് 1200 രൂപ, ഇന്നത്തെ നിരക്കുകൾ അറിയാം

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?

23ന് പകരം 47 കിലോമീറ്റർ സഞ്ചരിച്ചിട്ടും 23 മിനിട്ട് നേരത്തെയെത്തി; ബെംഗളൂരുവിലെ ട്രാഫിക് വീണ്ടും ചർച്ചയാകുന്നു

ബെംഗളൂരു: പുതിയ മദ്യനികുതി ഏപ്രില്‍ മുതല്‍- ഇനി ചിയേഴ്സോ അതോ ടിയേഴ്സോ?



Click it and Unblock the Notifications