വൊഡാഫോണ്‍ ഐഡിയയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ഭലേഷ് ശര്‍മ രാജിവച്ച ഒഴിവിൽ രവീന്ദര്‍ താക്കറെ നിയമിച്ചു. വോഡാഫോണ്‍ പ്രതിനിധിയായിരുന്നു താക്കറെ കമ്പനി ബോര്‍ഡ് സിഇഒയായി നിയമിക്കുകയായിരുന്നു. ഇന്ത്യന്‍ ടെലിക്കോം കമ്പനിയായ ഐഡിയയും സെല്ലുലാറും ബ്രിട്ടീഷ് കമ്പനിയായ വോഡാഫോണിന്‍റെ ഇന്ത്യന്‍ വിഭാഗവും തമ്മില്‍ ലയിച്ച് രൂപീകൃതമായ കമ്പനിയാണ് വോഡാഫോണ്‍ ഐഡിയ.
വൊഡാഫോണും ഐഡിയയും ലയിച്ച് ഒരു വർഷം പൂർത്തിയാകുന്നതിന് മുമ്പാണ് ശർമ രാജി വച്ചത്. 2018 ഓഗസ്റ്റ് 31 നാണ് ഐഡിയയും വൊഡാഫോണും ലയിച്ചത്. ലയനം പൂർത്തിയായ ശേഷവും വിപണി വിഹിതം നഷ്ടപ്പെടുകയും കഴിഞ്ഞ വർഷത്തെ ഓരോ പാദത്തിലും നഷ്ടം രേഖപ്പെടുത്തുകയുമാണ് ചെയ്തത്.
വോഡഫോൺ ഐഡിയയുടെയും സിന്ധു ടവേഴ്‌സിന്റെയും ബോർഡ് അംഗമാണ് താക്കർ. ഇതിന് മുമ്പ് മൂന്ന് വർഷം വോഡഫോൺ റൊമാനിയയുടെ സിഇഒയും ലണ്ടനിലെ വോഡഫോൺ പാർട്ണർ മാർക്കറ്റിന്റെ സിഇഒയുമായിരുന്നു രവീന്ദര്‍ താക്കർ. 1994 മുതൽ വോഡഫോണിൽ ജോലി ചെയ്യുന്നയാളാണ് ഇദ്ദേഹം.
കമ്പനിയുടെ മാർക്കറ്റ് മൂല്യം ഒരു വർഷം മുമ്പുണ്ടായിരുന്നതിനേക്കാൾ ഏറെ കുറഞ്ഞതായാണ് വിവരം. അതിനാൽ താക്കറിന്റെ ഏറ്റവും വലിയ പരീക്ഷണം കമ്പനിയിലെ നിക്ഷേപകരുടെ വിശ്വാസം പുനരുജ്ജീവിപ്പിക്കുക എന്നതായിരിക്കും.
malayalam.goodreturns.in