രാജ്യത്തെ പ്രായമായ തൊഴിലാളികൾക്ക് പിന്തുണ പ്രഖ്യാപിച്ച്, പുതിയ തൊഴിൽ നിയമ പരിഷ്കാരങ്ങളുമായി സിംഗപ്പൂർ സർക്കാർ. തൊഴിലാളികളുടെ വിരമിക്കൽ പ്രായം ക്രമേണ 62 ൽ നിന്ന് 65 ആയി ഉയർത്തുമെന്നാണ് പ്രധാനമന്ത്രി ലീ ഹ്‌സിയൻ ലൂംഗ് കഴിഞ്ഞ ആഴ്ച്ച നടന്ന വാർഷിക ദേശീയ ദിന റാലി പ്രസംഗത്തിൽ വ്യക്തമാക്കിയത്. ഒരേ സ്ഥാപനത്തിൽ തന്നെ വിരമിക്കലിന് ശേഷവും തൊഴിലുടമകൾ ജോലി നൽകേണ്ട പ്രായം 67 ൽ നിന്ന് 70 ആയും ഉയർത്തും.
നഗര - സംസ്ഥാനം തൊഴിലാളികൾക്കുള്ള പെൻഷൻ സംഭാവന നിരക്കും വർദ്ധിപ്പിക്കും. അതിനാൽ 2030 ആകുമ്പോഴേക്കും 60 വയസോ അതിൽ താഴെയോ പ്രായമുള്ള ഏതൊരു തൊഴിലാളിക്കും മുഴുവൻ നിരക്കും ലഭിക്കും. അറുപത് വയസ്സുള്ളവർക്ക് സബ്‌സിഡി ആരോഗ്യ പരിരക്ഷ ഉൾപ്പെടുന്ന ഫണ്ടിനായി ഈ വർഷം നീക്കിവച്ചിരിക്കുന്നത് 6.1 ബില്യൺ ഡോളർ ആണ്. യുഎസ് - ചൈന വ്യാപാര യുദ്ധത്തെ തുടർന്നുള്ള ആഗോള സാമ്പത്തിക മാന്ദ്യ ഭീഷണിയുടെ സാഹചര്യത്തിലാണ് സിംഗപ്പൂരിൽ പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
രണ്ടാഴ്ച്ച മുമ്പ് രാജ്യത്തെ 2019 ലെ സാമ്പത്തിക വളർച്ചാ പ്രതീക്ഷ പൂജ്യത്തിൽ നിന്ന് 1 ശതമാനത്തിലേയ്ക്ക് ഉയർത്തിയിരുന്നു. 10 വർഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലുള്ള വളർച്ചയായിരിക്കും ഇതെന്നും വിദഗ്ധർ പ്രവചിച്ചിരുന്നു. തൊഴിലുടമകൾക്ക് തൊഴിലാളികളുടെ പെൻഷൻ മാറ്റങ്ങളുമായി ബന്ധപ്പെട്ട ഉയർന്ന ചെലവുകളുമായി പൊരുത്തപ്പെടാൻ സർക്കാർ ബിസിനസ്സുകളെ സഹായിക്കുന്ന പദ്ധതികളും ആവിഷ്കരിക്കും.
ലോകത്തിലെ ഏറ്റവും ആയുർ ദൈർഘ്യമേറിയവർ സിംഗപ്പൂരിലാണുള്ളതെന്നും 60 ലക്ഷത്തിൽ താഴെയുള്ള രാജ്യത്തെ ജനസംഖ്യയിൽ 100 വയസ്സിന് മുകളിലുള്ള 1,300 പേരുണ്ടെന്നും ലീ തന്റെ പ്രസംഗത്തിൽ പറഞ്ഞു.
malayalam.goodreturns.in