ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ 3000 താല്‍ക്കാലിക തൊഴിലാളികളെ പിരിച്ചുവിടാന്‍ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. കമ്പനിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ മാരുതി സുസൂക്കി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സുരക്ഷാ മാനദണ്ഡങ്ങളും ഉയര്‍ന്ന നികുതികളും കാറുകളുടെ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ് വരുത്തിയെന്നും ഇത് അവരുടെ താങ്ങാനാവുന്ന വിലയെ ബാധിക്കുമെന്നും കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ഭാര്‍ഗവ ഓഹരി ഉടമകളോട് പറഞ്ഞു.ഇതിനാല്‍ 3000 താല്‍ക്കാലിക തൊഴിലാളികളുടെ കരാര്‍ പുതുക്കേണ്ടതില്ലെന്നാണ് കമ്പനി തീരുമാനം. അതേസമയം ഈ വര്‍ഷം 50 ശതമാനം സി.എന്‍.ജി വാഹനങ്ങളാണ് പുറത്തിറക്കാന്‍ മാരുതി ഒരുങ്ങുന്നതെന്നും ഭാര്‍ഗവ പറഞ്ഞു.
സ്പൈസ് ജെറ്റ് ഓഫർ സെയിൽ; വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ പറ്റിയ സമയം
രാജ്യത്തിന്റെ പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി കമ്പനി ട്രാക്കിലാണ്, കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി), ഹൈബ്രിഡ് കാറുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിലേക്ക് കമ്പനി നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.നേരത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് മറ്റ് വാഹനനിര്‍മ്മാതാക്കളും തൊഴിലാളികളെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. അശോക് ലെയ്‌ലാന്റ്, ടി.വി.എസ്, ഹീറോ, മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ വന്‍കിട കമ്പനികള്‍ തെരഞ്ഞെടുത്ത നിര്‍മ്മാണ യൂണിറ്റുകള്‍ താല്‍ക്കാലികമായി അടച്ചിരുന്നു
പൊതു,സ്വകാര്യ ബാങ്കുകളുടെ മിനിമം ബാലന്‍സ് നിയമങ്ങള്‍, വിശദാംശങ്ങള്‍ ഇങ്ങനെയാണ്
ഹീറോ കമ്പനിയുടെ നിര്‍മ്മാണ യൂണിറ്റുകള്‍ ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ടാറ്റയുടെ ജംഷഡ്പൂരിലെ പ്ലാന്റ് അടച്ചിട്ടിരിക്കുകയാണ്. ഈ മാസംതന്നെ മൂന്നാം തവണയാണ് ടാറ്റയുടെ പ്ലാന്റുകള്‍ രണ്ടുദിവസം വീതം അടച്ചിടുന്നത്.ടാറ്റാ മോട്ടോഴ്‌സ് ഉല്‍പാദനം ഗണ്യമായി കുറയ്ക്കുമെന്ന് അറിയിച്ചു. ജൂലൈയില്‍ വാഹന വില്‍പ്പന വിപണിയില്‍ 19 ശതമാനമാണ് ഇടിവ്. നിര്‍മാണത്തിലും 11 ശതമാനം കുറവുണ്ടായി. കാര്‍ വില്‍പ്പ