രണ്ട് തവണ എടിഎമ്മിൽ നിന്ന് കാശെടുക്കണമെങ്കിൽ കുറഞ്ഞത് 6 മണിക്കൂർ കാത്തിരിക്കണം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എടിഎം തട്ടിപ്പുകൾ തടയുന്നതിന്റെ ഭാ​ഗമായി ഡൽഹി സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി (എസ്‌എൽ‌ബി‌സി) രണ്ട് എടിഎം ഇടപാടുകൾക്കിടയിൽ 6 മുതൽ 12 മണിക്കൂർ വരെ സമയ പരിധി നിശ്ചയിക്കമമെന്ന് ആവശ്യവുമായി രം​ഗത്ത്. അർദ്ധരാത്രി മുതൽ അതിരാവിലെ വരെയാണ് മിക്ക എടിഎം തട്ടിപ്പുകളും നടക്കുന്നത്. ഇത് ഒഴിവാക്കാനാണ് എസ്‌എൽ‌ബി‌സി പുതിയ നിർദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

സമയ പരിധി

സമയ പരിധി

എടിഎം ഇടപാടുകൾക്ക് ഒരു നിശ്ചിത സമയ പരിധി വയ്ക്കുന്നത് തട്ടിപ്പുകൾ തടയാൻ ഒരു പരിധി വരെ സഹായിക്കുമെന്ന് ഡൽഹി എസ്‌എൽ‌ബി‌സി കൺവീനറും ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് എംഡിയും സിഇഒയുമായ മുകേഷ് കുമാർ ജെയിൻ പറഞ്ഞു. കഴിഞ്ഞയാഴ്ച ചേർന്ന 18 പ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

നിർ‌ദ്ദേശം അംഗീകരിച്ചാൽ

നിർ‌ദ്ദേശം അംഗീകരിച്ചാൽ

ഈ നിർ‌ദ്ദേശത്തിന് അംഗീകാരം ലഭിച്ചാൽ, ഒരു തവണ എടിഎമ്മിൽ നിന്ന് പണമെടുത്ത ശേഷം ഒരു നിശ്ചിത കാലയളവിലേക്ക് നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം പിൻ‌വലിക്കാൻ‌ കഴിയില്ല.

എസ്ബിഐ ഉപഭോക്താക്കൾ സൂക്ഷിക്കുക; തട്ടിപ്പുകാർ അക്കൗണ്ടും ക്രെഡിറ്റ് കാർഡും ഹാക്ക് ചെയ്യുന്നത് ഇങ്ങനെഎസ്ബിഐ ഉപഭോക്താക്കൾ സൂക്ഷിക്കുക; തട്ടിപ്പുകാർ അക്കൗണ്ടും ക്രെഡിറ്റ് കാർഡും ഹാക്ക് ചെയ്യുന്നത് ഇങ്ങനെ

2018-19 എടിഎം തട്ടിപ്പുകൾ

2018-19 എടിഎം തട്ടിപ്പുകൾ

2018-19 കാലയളവിൽ ഡൽഹിയിൽ 179 ഓളം എടിഎം തട്ടിപ്പ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ ഏറ്റവും ഉയർന്ന കേസുകളുടെ എണ്ണമാണിത്. 233 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ എടിഎം തട്ടിപ്പുകൾ നടന്നിട്ടുള്ളത്.

വിദേശികളുടെ പങ്കാളിത്തം

വിദേശികളുടെ പങ്കാളിത്തം

കാർഡുകളുടെ ക്ലോണിംഗ് കഴിഞ്ഞ ഏതാനും മാസങ്ങളായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി കേസുകളിൽ വിദേശികളുടെ പങ്കാളിത്തവും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ട തട്ടിപ്പുകളുടെ എണ്ണം 2018-19ൽ 980 ആയി ഉയർന്നു, കഴിഞ്ഞ വർഷം ഇത് 911 ആയിരുന്നു.

ഫേസ്ബുക്കും ട്വിറ്ററും വഴി യാചന; യുവതി 17 ദിവസം കൊണ്ട് ഉണ്ടാക്കിയത് 35 ലക്ഷംഫേസ്ബുക്കും ട്വിറ്ററും വഴി യാചന; യുവതി 17 ദിവസം കൊണ്ട് ഉണ്ടാക്കിയത് 35 ലക്ഷം

ബാങ്കുകളുടെ നിർദ്ദേശം

ബാങ്കുകളുടെ നിർദ്ദേശം

അനധികൃതമായി പിൻവലിക്കൽ ഉണ്ടായാൽ അക്കൗണ്ട് ഉടമകളെ അറിയിക്കാൻ ഒറ്റത്തവണ പാസ്‌വേഡ്. എസ്എംഎസ് അലേർട്ട് എന്നിങ്ങനെ നിരവധി നടപടികൾ ബാങ്കർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ വഴി ഓൺലൈൻ ഇടപാടുകൾക്കായി ഉപയോഗിക്കുന്ന സിസ്റ്റത്തിന് സമാനമാണ് ഈ സംവിധാനം. എടിഎമ്മുകൾക്കായി ആശയവിനിമയ സംവിധാനമുള്ള കേന്ദ്രീകൃത നിരീക്ഷണ സംവിധാനവും ബാങ്കുകൾ ആലോചിക്കുന്നുണ്ട്.

കേന്ദ്രീകൃത നിരീക്ഷണ സംവിധാനം നടപ്പാക്കിയ ബാങ്കുകൾ

കേന്ദ്രീകൃത നിരീക്ഷണ സംവിധാനം നടപ്പാക്കിയ ബാങ്കുകൾ

ഒബിസി (ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്)
എസ്‌ബി‌ഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ)
പി‌എൻ‌ബി (പഞ്ചാബ് നാഷണൽ ബാങ്ക്)
ഐ‌ഡി‌ബി‌ഐ ബാങ്ക്
കാനറ ബാങ്ക്

എടിഎം കാർഡ് ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! സർക്കാർ ജീവനക്കാർക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപ്പെട്ടുഎടിഎം കാർഡ് ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! സർക്കാർ ജീവനക്കാർക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപ്പെട്ടു

നിരീക്ഷണ സംവിധാനത്തിന്റെ പ്രത്യേകതകൾ

നിരീക്ഷണ സംവിധാനത്തിന്റെ പ്രത്യേകതകൾ

ആരെങ്കിലും എടിഎമ്മിൽ ഹെൽമെറ്റ് ധരിച്ച് എത്തിയാൽ അത് നീക്കം ചെയ്യാനുള്ള നിർദ്ദേശം എടിഎമ്മിൽ നിന്ന് ലഭിക്കും. ഗാർഡുകൾ ശ്രദ്ധിച്ചില്ലെങ്കിലും ഇക്കാര്യങ്ങളിൽ ക്യാമറ ശ്രദ്ധ പുലർത്തും. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സിന്റെ 2,600 എടിഎമ്മുകളിൽ 300 ഓളം സിസ്റ്റങ്ങൾ ഇത്തരത്തിൽ സുരക്ഷിതമാണ്. ബാങ്കിന്റെ ഹെഡ് ഓഫീസിലും വെണ്ടർ ഓഫീസിലും ഒരു കൺട്രോൾ റൂം വഴി എടിഎമ്മുകളിൽ ശ്രദ്ധ പുലർത്താനും ഇത് സഹായിക്കുന്നു.

malayalam.goodreturns.in

English summary

രണ്ട് തവണ എടിഎമ്മിൽ നിന്ന് കാശെടുക്കണമെങ്കിൽ കുറഞ്ഞത് 6 മണിക്കൂർ കാത്തിരിക്കണം

The Delhi State Level Bankers Committee (SLBC) wants to set a time limit of 6 to 12 hours between two ATM transactions in order to prevent ATM fraud. Read in malayalam.
Story first published: Tuesday, August 27, 2019, 10:36 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X