ഇന്ത്യയിലെ റൈഡ്-ഷെയർ ക്യാബ് സേവനങ്ങളുടെ ഉപഭോക്താക്കൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കുതിച്ചുയരുന്ന നിരക്കാണ്. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ഉടൻ സർക്കാർ ഇടപെടുമെന്ന് സൂചന. കുത്തനെയുള്ള നിരക്ക് വർദ്ധിപ്പിക്കലിന് നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് സർക്കാരിന്റെ തീരുമാനം. ഡിമാൻഡ് കൂടുതലുള്ള സമയങ്ങളിൽ അടിസ്ഥാന നിരക്കിന്റെ മൂന്നിരട്ടി വരെ മാത്രം നിരക്ക് ഈടാക്കാൻ കേന്ദ്രം ക്യാബുകളെ അനുവദിക്കുമെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോർട്ടിൽ പറയുന്നത്.
ഊബർ, ഒല തുടങ്ങിയ സേവനങ്ങൾ നിയന്ത്രിക്കുന്നതിന് സർക്കാരിന് ശരിയായ നിയന്ത്രണ സംവിധാനങ്ങളില്ല. ഈ സേവനങ്ങൾ പ്രവർത്തിക്കുന്ന രീതി നിയന്ത്രിക്കുന്നതിന് നിയമനിർമ്മാണം നടത്തണമെന്ന് വിവിധ ഉപഭോക്തൃ താൽപ്പര്യ ഗ്രൂപ്പുകളിൽ നിന്ന് ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്. ഈ അഭ്യർത്ഥന പ്രകാരം സർക്കാർ ഇപ്പോൾ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് വിവരം.
എസ്ബിഐയുമായി ചേര്‍ന്ന് ഒലയുടെ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറങ്ങി
ആപ്ലിക്കേഷൻ അധിഷ്ഠിത ക്യാബ് സർവീസ് ഓപ്പറേറ്റർമാർക്കായി 2016ൽ ചില മാർഗ നിർദേശങ്ങൾ തയ്യാറാക്കിയിരുന്നു. ഇതനുസരിച്ച് ടാക്സികൾക്കായി 4 വ്യത്യസ്ത തരം ലൈസൻസുകൾ നിർദ്ദേശിക്കുകയും സംസ്ഥാന ഗതാഗത വകുപ്പിന് അഗ്രിഗേറ്റർമാർക്കും റേഡിയോ ടാക്സി ഓപ്പറേറ്റർമാർക്കും ലൈസൻസ് നൽകാമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. കൂടാതെ മിനിമം പരമാവധി നിരക്ക് നിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുകയും ചെയ്തു.
അടുത്തിടെ നടപ്പിലാക്കിയ മോട്ടോർ വെഹിക്കിൾസ് ആക്ട് പ്രകാരം ആദ്യമായി ക്യാബ് അഗ്രഗേറ്റർമാരെ ഡിജിറ്റൽ ഇടനിലക്കാരായി അംഗീകരിച്ചു. അതത് സംസ്ഥാനങ്ങളിൽ നിയമങ്ങൾ നടപ്പാക്കുമ്പോൾ ആവശ്യമായ മാറ്റങ്ങൾ വരുത്താനും സംസ്ഥാനങ്ങളെ അനുവദിക്കും. കർണാടക പോലുള്ള ചില സംസ്ഥാനങ്ങൾ ഇതിനകം തന്നെ ക്യാബ് അഗ്രിഗേറ്റർമാർക്കായി ചട്ടങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ക്യാബ് സേവനങ്ങൾക്ക് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാവുന്ന ഏറ്റവും കുറഞ്ഞതും കൂടിയതുമായ നിരക്കുകൾ കർണാടക സർക്കാരാണ് നിശ്ചയിക്കുന്നത്.
ഓണ്‍ലൈന്‍ ടാക്സി സര്‍വീസില്‍ ഊബറിനു ഓലയ്ക്കും പുതിയൊരു എതിരാളി!
malayalam.goodreturns.in