യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വീണ്ടും കുറച്ചു; ഇന്ത്യൻ വിപണിയ്ക്ക് എന്തുനേട്ടം?

യുഎസ് ഫെഡറൽ റിസർവ് ഈ വർഷം രണ്ടാം തവണയും പലിശനിരക്കിൽ കാൽ ശതമാനം കുറച്ചു. എന്നാൽ അടുത്ത ഫെഡറൽ റിസർവ് മീറ്റിം​ഗിൽ എന്ത് സംഭവിക്കാം എന്നതിനെക്കുറിച്ച് സമ്മിശ്ര സൂചനകളാണ് നൽകിയിരിക്കുന്നത്. 7-3 വോട്ടിനാണ് വായ്പ പലിശ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചത്. ഫെഡറേഷന്റെ നയ ക്രമീകരണ സമിതി നിലവിലുള്ള ആഗോള അപകടസാധ്യതകളെ അംഗീകരിക്കുകയും ബിസിനസ് നിക്ഷേപവും കയറ്റുമതിയും സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തു.

നിരക്ക് കുറച്ചത് ഇന്ത്യൻ ഇക്വിറ്റികളിലേക്കും ഡെറ്റ് ഫണ്ടിലേയ്ക്കും കൂടുതൽ ഫണ്ട് പ്രവാഹത്തിന് കാരണമാകുമെന്നതിനാൽ ഇന്ത്യൻ വിപണിക്ക് ആശ്വാസപ്രദമാകുമെന്ന് മാർക്കറ്റ് വിദഗ്ധർ പറയുന്നു. നിരക്ക് കുറയ്ക്കൽ വഴി രൂപയുടെ മൂല്യത്തിലുള്ള ഇടിവിന് പരിഹാരമാകുമെന്നും അതേസമയം, എഫ്പിഐകളിൽ നിന്നുള്ള ഒഴുക്ക് കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് കൊട്ടക് സെക്യൂരിറ്റീസ് ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി. നിരക്കുകൾ നിർണ്ണയിക്കാൻ ഇന്ത്യൻ സെൻട്രൽ ബാങ്കിന് സൂചനകൾ നൽകുമെന്നതാണ് ഫെഡറൽ റിസർ‍വ് പലിശ കുറയ്ക്കലിന്റെ മറ്റൊരു നേട്ടം.

ഫെഡറൽ റിസർവ് പലിശ നിരക്ക് വീണ്ടും കുറച്ചു; ഇന്ത്യൻ വിപണിയ്ക്ക് എന്തുനേട്ടം?

അമേരിക്കൻ സമ്പദ്‌വ്യവസ്ഥ "മിതമായ" നിരക്കിൽ വളരുകയാണെന്നും എന്നാൽ തൊഴിൽ വിപണി ശക്തമായ മുന്നേറ്റം കൈവരിക്കുന്നുണ്ടെന്നും ഫെഡറൽ നയ പ്രസ്താവനയിൽ പറഞ്ഞു. ആഗോള സംഭവവികാസങ്ങളുടെ പ്രത്യാഘാതങ്ങളുടെ വെളിച്ചത്തിലാണ് നിരക്ക് കുറയ്ക്കുന്നതെന്നും പ്രസ്താവനിൽ വ്യക്തമാക്കി. ഇന്ത്യൻ വിപണിയിൽ ഫെഡറൽ നിരക്ക് കുറയ്ക്കലിന് വളരെയേറെ പ്രധാന്യമുണ്ട്. വിദേശ ഫണ്ട് പ്രവാഹത്തിന്റെ ഗതി തീരുമാനിക്കുന്ന പ്രധാന ഘടങ്ങളിലൊന്നാണ് യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക്.

ഇന്ത്യൻ രൂപയുടെ മൂല്യം 11 പൈസ കുറഞ്ഞ് 71.35 എന്ന നിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സ് 91.55 പോയിൻറ് അഥവാ 0.25 ശതമാനം ഇടിഞ്ഞഅ 36472.33 ലും നിഫ്റ്റി 33.30 പോയിൻറ് അഥവാ 0.31 ശതമാനം ഇടിഞ്ഞ് 10807.40 ലുമാണ് വ്യാപാരം ആരംഭിച്ചത്.

malayalam.goodreturns.in 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X