വിതരണക്ഷാമം മൂലം ഉള്ളി, സവാള വില കുതിച്ചുയരുന്നു. സർക്കാരിന് പോലും നിയന്ത്രിക്കാനാകാത്ത വിധമാണ് വില വർദ്ധിക്കുന്നത്. കാർഷിക ഉൽപാദന വിപണന സമിതിയുടെ (എപിഎംസി) പ്രധാന വിപണിയായ ഡൽഹിയിലെ ആസാദ്‌പൂർ മണ്ഡിയിൽ വെള്ളിയാഴ്ച ഉള്ളി 25 ശതമാനം ഉയർന്നു. രാജ്യത്തെ മറ്റ് നിരവധി വിപണികളിലും ഉള്ളി വില കുത്തനെ ഉയർന്നു.
അടുത്തിടെയുണ്ടായ കനത്ത മഴയെത്തുടർന്ന് മഹാരാഷ്ട്ര, കർണാടക, മറ്റ് തെക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിളനാശവും പുതിയ വിളയുടെ വരവ് കുറഞ്ഞതും റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് വില കുത്തനെ ഉയർന്നത്. ദേശീയ ഉല്‍പാദനത്തിന്റെ 33 ശതമാനത്തിലധികം ഉള്ളി കൃഷി ചെയ്യുന്ന ഏറ്റവും വലിയ സംസ്ഥാനമായ മഹാരാഷ്ട്രയിലെ മാന്‍ഡിസില്‍ ഏപ്രില്‍ മുതല്‍ വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഉള്ളി കയറ്റുമതി നിയന്ത്രിക്കുന്നതിനായി സർക്കാർ മിനിമം കയറ്റുമതി വില ടണ്ണിന് 850 ഡോളറായി പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

സെപ്റ്റംബർ 13ന് പുറത്തിറക്കിയ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) വിജ്ഞാപനം അനുസരിച്ച് എല്ലാത്തരം ഉള്ളികൾക്കും ഒരു മെട്രിക് ടണ്ണിന് 850 ഡോളർ എന്ന മിനിമം എക്‌സ്‌പോർട്ട് വിലയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ മൊത്ത ഉള്ളി വിപണിയായ മഹാരാഷ്ട്രയിലെ ലസൽഗാവിൽ ഒരു കിലോഗ്രാമിന് 15 രൂപയും ഡൽഹിയിൽ 20 മുതൽ 25 രൂപയും വരെയാണ് ഒരു കിലോ ഉള്ളിയുടെ വില.
കണക്കുകൾ അനുസരിച്ച്, ഉള്ളി വ്യാഴാഴ്ച കിലോയ്ക്ക് 20 മുതൽ 40 രൂപ വരെയായിരുന്നു വില. എന്നാൽ വെള്ളിയാഴ്ചയോടെ വില കിലോയ്ക്ക് 22.50 മുതൽ 50 രൂപയായി ഉയർന്നു. 10 മുതൽ 25 ശതമാനം വരെ വില വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡൽഹിയിലും എൻസിആറിലും കിലോയ്ക്ക് 50 മുതൽ 75 രൂപ വരെയായി ചില്ലറ വിൽപ്പന വില.
malayalam.goodreturns.in


Click it and Unblock the Notifications