രാജ്യത്ത് പെട്രോൾ ഡീസൽ വില ഇന്നും വർദ്ധിച്ചു. ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 24-31 പൈസയും 24-26 പൈസയും വർദ്ധിപ്പിച്ചു. ഇന്നത്തെ പരിഷ്കരണത്തെത്തുടർന്ന് പെട്രോൾ വില ലിറ്ററിന് 73.06 രൂപയായി ഉയർന്നു. ഡീസൽ വില 24 പൈസ വർദ്ധിച്ച് 66.53 രൂപയായി ഉയർന്നു. തിരുവനന്തപുരത്ത് പെട്രോളിന് 19 പൈസ ഉയർന്ന് വില 76.76 രൂപയിലെത്തി. ഡീസൽ വില 15 പൈസ ഉയർന്ന് 71.60 രൂപയിലുമെത്തി.
വെള്ളിയാഴ്ച പെട്രോൾ വില 34-37 രൂപയും ഡീസൽ വില ലിറ്ററിന് 28-30 പൈസയുമാണ് മിക്ക നഗരങ്ങളിലും ഉയർന്നത്. നികുതി കുറവായതിനാൽ എല്ലാ മെട്രോകളിലും സംസ്ഥാന തലസ്ഥാനങ്ങളിലും വച്ച് ഏറ്റവും വില കുറവ് ഡൽഹിയിലാണ്. സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ വെള്ളിയാഴ്ച പെട്രോളിന് 29 പൈസ കൂടി ലിറ്ററിന് 79.02 രൂപയായിരുന്നു വില. ഒരു ലിറ്റർ ഡീസലിന് ലിറ്ററിന് 69.79 രൂപയാണ് വില.
ചെന്നൈയിൽ പെട്രോളിന്റെ ചില്ലറ വിൽപ്പന വില 31 പൈസ വർധിച്ച് ലിറ്ററിന് 76.24 രൂപയായി ഉയർന്നു. ഡീസലിന് ഒരു ലിറ്ററിന് 70.33 രൂപയാണ് ഇന്നത്തെ വില. വെള്ളിയാഴ്ച ലിറ്ററിന് 70.07 രൂപയായിരുന്നു വില. സൗദി അറേബ്യയിൽ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെട്ടിട്ടില്ലെന്ന് എണ്ണമന്ത്രി ധർമേന്ദ്ര പ്രധാൻ ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഇന്ധന റീട്ടെയിലർമാരും കേന്ദ്ര സർക്കാരും സൗദി എണ്ണ കമ്പനിയായ അരാംകോയുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് എണ്ണ വില വിതരണം തടസ്സപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയത്.
ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ 83 ശതമാനം ഇറക്കുമതി ചെയ്യുകയാണ്. ഇറാഖിന് ശേഷം ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിതരണക്കാരാണ് സൗദി അറേബ്യ. അരാംകോയിൽ ഡ്രോൺ ആക്രമണം നടത്തിയത് വഴി പ്രതിദിനം 5 ദശലക്ഷം ബാരൽ ഉത്പാദന നഷ്ടമാണ് സൗദി അറേബ്യയ്ക്കുണ്ടായത്.
malayalam.goodreturns.in