ഇന്ത്യയിൽ തുടർച്ചയായ ഏഴാം ദിവസവും പെട്രോൾ, ഡീസൽ വില ഉയർന്നു. പെട്രോളിന്റെ വില ലിറ്ററിന് 29 പൈസയും ഡീസലിന് ലിറ്ററിന് 19 പൈസയുമാണ് ഇന്ന് ഉയർന്നത്. കഴിഞ്ഞ ഏഴു ദിവസങ്ങൾ കണക്കിലെടുക്കുമ്പോൾ പെട്രോൾ വില ലിറ്ററിന് 1.88 രൂപയും ഡീസൽ വില ലിറ്ററിന് 1.50 രൂപയും ഉയർന്നു. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കൂടുന്നതിനെ തുടർന്നാണ് ആഭ്യന്തര വിപണിയിലും ഇന്ധനവില ഉയരുന്നത്.
കേരളത്തിലെ ഇന്നത്തെ വില
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 77.34 രൂപയിലും ഡീസൽ ലിറ്ററിന് 72.03 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കൊച്ചിയിൽ പെട്രോള്‍ ലിറ്ററിന് 75.99 രൂപയും ഡീസൽ 70.66 രൂപയുമാണ് വില. കോഴിക്കോട് പെട്രോൾ ലിറ്ററിന് 76.32 രൂപയും ഡീസൽ ലിറ്ററിന് 70.99 രൂപയുമാണ് ഇന്നത്തെ നിരക്ക്.
സെപ്റ്റംബർ 17 മുതൽ
സെപ്റ്റംബർ 17 മുതൽ കഴിഞ്ഞ 7 ദിവസമായി ദിവസേന പെട്രോൾ, ഡീസൽ വിലകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ജൂലൈയിലെ ബജറ്റിന് ശേഷമുള്ള വർദ്ധനവ് കണക്കിലെടുത്തില്ലെങ്കിൽ, ഈ വർദ്ധനവ് 2017 ന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിവാര ഇന്ധന വിലക്കയറ്റമാണെന്ന് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സൗദി അരാംകോയ്ക്ക് നേരെയുള്ള ഡ്രോൺ ആക്രമണത്തെ തുടർന്ന് ആഗോള എണ്ണ വിതരണത്തിന്റെ 5 ശതമാനത്തിലധികം നിലച്ചതാണ് നിലവിലെ വില വർദ്ധനവിന് കാരണം.
ഇന്ത്യയിൽ പെട്രോൾ, ഡീസൽ വാഹനങ്ങൾ നിർത്തലാക്കുമോ? നിതിൻ ഗഡ്ക്കരിയുടെ മറുപടി
ഏറ്റവും ഉയർന്ന പ്രതിവാര വർദ്ധനവ്
ജൂലൈയിലെ ബജറ്റിന് ശേഷമുള്ള വർദ്ധനവ് കണക്കിലെടുത്തില്ലെങ്കിൽ, 2017ന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിവാര ഇന്ധന വില വർദ്ധനവാണ് ഇപ്പോഴത്തേത്. എണ്ണയുടെ 80 ശതമാനത്തിലധികം ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.
മോദി സർക്കാർ പണി തുടങ്ങി, സ്വർണത്തിനും പെട്രോളിനും വില കുതിച്ചുയരും
വിനിമയ നിരക്ക്
യുഎസ് ഡോളറിന്റെയും രൂപയുടെയും വിനിമയ നിരക്ക് പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില നിർണ്ണയിക്കുന്നതിൽ ഒരു വലിയ ഘടകമാണ്. ഡോളർ നിരക്കിന്റെ വർദ്ധനവ് ഇന്ത്യയിലേയ്ക്കുള്ള എണ്ണ ഇറക്കുമതി ചെലവേറിയതാക്കുന്നു. ഈ വർഷം ഇതുവരെ 1.65 ശതമാനം ദുർബലമായ ശേഷം രൂപ 71.98 ഡോളറിലെത്തി. വെള്ളിയാഴ്ച 70.95 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
പെട്രോളും ഡീസലും അടിക്കാൻ ഇനി പമ്പിൽ പോകേണ്ട, സൂപ്പർ മാർക്കറ്റിൽ നിന്ന് വാങ്ങാം
malayalam.goodreturns.in