ഐആർസിടിസിയുടെ വിപണിമൂല്യം ഇരട്ടിയിലും അധികമായി ഉയർന്നിരിക്കുന്നെന്ന ശുഭകരമായ വാർത്തയാണ് പുറത്ത് . ഇന്ത്യൻ ഓഹരി വിപണിയിലും കൂടാതെ മുംബൈ സ്റ്റോക്ക് എക്സചേഞ്ചിലും ലിസ്ററ് ചെയ്തതിനെ തുടർന്നാണ് മൂല്യം കുത്തനെ ഉയർന്നത്. 320 രൂപ വില നിശ്ചയിച്ച ഓഹരിയാണ് കുതിച്ചുയർന്നത്. 110 ശതമാനത്തോളമാണ് ഉയർന്നത്.
72000 കോടിയുടെ അപേക്ഷകളാണ് ആകെ എത്തിയത്. 112 മടങ്ങ് അധിക സബ്സ്ക്രൈബർമാരെയാണ് എസ്ആർടിസിക്ക് നേടിയെടുക്കാനായത്. പണം നിക്ഷേപിച്ചവർക്ക് ഇരട്ടിയിലധികമാണ് നേട്ടം കൈവന്നിരിയ്ക്കുന്നത്. സ്ഥാപന നിക്ഷേപകരും , വൻകിട നിക്ഷേപകരുമാണ് ഓഹരി നേടിയിരുന്നത്. ലിസ്റ്റ് ചെയ്യുമ്പോൾ 500 രൂപയിലധികമായി ഓഹരിവില കുതിച്ചേക്കുമെന്ന് ഊഹങ്ങളുണ്ടായിരുന്നു.
ദേശീയ പെൻഷൻ പദ്ധതി(എൻപിഎസ്): പെൻഷൻ ആനുകൂല്യങ്ങളെക്കുറിച്ചറിയാം
നിലവിൽ ഐഎസ്ആർടിസിക്ക് മാത്രമാണ് ട്രെയിനുകളിൽ ഭക്ഷണം വിതരണം നടത്താനും കൂടാതെ സ്റ്റേഷനുകളിലുെ ട്രെയിനുകളിലും കുടിവെള്ളം വിതരണം നടത്താനും അനുമതി ലഭ്യമായിട്ടുള്ളത്. കൂടാതെ സ്വകാര്യവൽക്കരണം മൂലം അടുത്ത 1-2 വർഷത്തിനുള്ളിൽ കമ്പനിയുടെ വരുമാനം ഗണ്യമായി ഉയരുമെന്നും വ്യക്തമാക്കി.
ഇന്ത്യയുടെ ആശങ്കാജനകമായ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് രഘുറാം രാജന്റെ മുന്നറിയിപ്പ്
ഇതെല്ലാം കൂടാതെ റെയിൽവേ ഇതര കാറ്ററിംഗ്, ഇ-കാറ്ററിംഗ്, എക്സിക്യൂട്ടീവ് ലോഞ്ചുകൾ, ബജറ്റ് ഹോട്ടൽ തുടങ്ങിയ സേവനങ്ങൾ ഉൾപ്പെടെയുള്ള മറ്റ് ബിസിനസുകളിലേക്കും കമ്പനി ചുവടുറപ്പിച്ച് കഴിഞ്ഞു. വിൽപ്പന 25 ശതമാനം ഉയർന്ന് 1,899 കോടി രൂപയായി ഉയർന്നു. ലാഭം 23.5 ശതമാനം വർധിച്ച് 2019 സാമ്പത്തിക വർഷത്തിൽ 272.5 കോടി രൂപയായി ഉയരുകയും ചെയ്തു. കോർപ്പറേററ് നിക്ഷേപകർക്ക് 320 രൂപക്കും ചെറുകിട നിക്ഷേപകർക്ക് 310 എന്ന ക്രമത്തിലുമാണ് ലിസ്റ്റിംങ് പ്രൈസ് നിഷ്ചയിച്ചിരുന്നത്.